ന്യൂദല്‍ഹി: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗ നടപടികളെടുക്കുന്ന ഭരണം നടപ്പാക്കിയതാണ് മോദി സര്‍ക്കാറിന്റെ മുഖ്യ സംഭാവനയെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ. വിദ്യാര്‍ത്ഥികളെയും സംസ്ഥാന സര്‍ക്കാരുകളേയും ബാധിക്കുന്ന നീറ്റ് പരീക്ഷാ വിഷയത്തില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് തന്നെയാണ് ഏറ്റവും പുതിയ ഉദാഹരണം.
കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് രാജ്യത്ത് അഴിമതി രഹിത ഭരണം നടപ്പാക്കിയെന്നും പത്തുവര്‍ഷം നീണ്ടുനിന്ന യുപിഎയുടെ അഴിമതിഭരണ കാലത്തെ ദുരവസ്ഥയില്‍ നിന്നും മോദി സര്‍ക്കാര്‍ രാജ്യത്തെ രക്ഷിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.
വാജ്പേയി ഭരണകാലത്ത് ഏറെ മുന്നോട്ടു പോയ രാജ്യവളര്‍ച്ച തുടര്‍ന്നെത്തിയ പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം തകര്‍ത്തിരുന്നു. എന്നാല്‍ രാജ്യത്തെ രണ്ടുവര്‍ഷം കൊണ്ട് വളര്‍ച്ചയുടേയും വികസനത്തിന്റെയും പാതയില്‍ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കേവലം രണ്ടു വര്‍ഷം കൊണ്ട് സാധിച്ചു, അമിത് ഷാ പറഞ്ഞു.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളും 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്ന ഗ്രാമജ്യോതി പദ്ധതിയും ആറു കോടി പേര്‍ക്ക് പാചകവാതക കണക്ഷനുകള്‍ നല്കുന്ന ഉജ്വല യോജനയും മൂന്നുകോടി വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും കേന്ദ്രത്തിന്റെ വലിയ നേട്ടങ്ങളാണ്. വിദേശ നിക്ഷേപം 42 ശതമാനം വര്‍ദ്ധിച്ചതും ജലപാതകളുടെ വികസനവും സ്റ്റാന്‍ഡ് അപ്പ്, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, മുദ്ര പദ്ധതികളും വലിയ വിജയമായി. ജിഡിപി വളര്‍ച്ചാ നിരക്കില്‍ വലിയ മുന്നേറ്റമുണ്ടായെന്നും വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യത്ത് ഏറ്റവുമധികം കല്‍ക്കരി, വൈദ്യുതി ഉല്‍പ്പാദനങ്ങള്‍ നടന്നത് 2015ലാണ്. കാറുകളുടെ ഉല്‍പ്പാദനത്തിലും സോഫ്റ്റ് വെയര്‍ മേഖലയിലും ഏറ്റവുമധികം വളര്‍ച്ച ഉണ്ടായതും 2015ലാണ്. ഇതിന്റെ ഫലമായാണ് 2014ന് ശേഷം അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയത്. ഖജനാവ് കാലിയാക്കി, നയപരിപാടികളില്ലാതെയാണ് പത്തുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി യുപിഎ സര്‍ക്കാര്‍ പടിയിറങ്ങിയത്. എന്നാല്‍ രണ്ടുവര്‍ഷം കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: