ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് ആഭ്യന്തര മന്ത്രാലയവും ഭീകര പ്രസ്ഥാനമായ ലഷ്കര്‍ ഇ തൊയ്ബയും എകമനസ്സോടെ യോജിച്ചു പ്രവര്‍ത്തിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇതു പറഞ്ഞത്. മന്ത്രിയുടെ വെളിപ്പെടുത്തലിനെതിരേ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചു.
യുപിഎ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ചിദംബരത്തെ എനിക്ക് സ്നേഹമാണ്. പക്ഷേ, കൊടും ഭീകരപ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ചിറ്റു നല്കാന് അദ്ദേഹം കൂട്ടുനിന്നു. ഇസ്രത്ത് ജഹാന് കേസില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയില്‍ അദ്ദേഹം വീണു.
ഇസ്രത്ത് കൊല്ലപ്പെട്ടപ്പോള്‍ ലഷ്കര്‍ അവരുടെ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി. എന്നാല്‍, ആഭ്യന്തമന്ത്രാലയം ഒരു പ്രമുഖ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതലയേല്പ്പിച്ചപ്പോള് ലഷ്കര്‍ ഇസ്രത്തിനെ തള്ളിപ്പറഞ്ഞു. തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രി സത്യവാങ്മൂലം തിരുത്തി. ഇതിനെല്ലാം തെളിവുണ്ട്, റിജിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: