റിയോ ഡി ജനീറോ: റിയോയില്‍ നടക്കാനിക്കുന്ന ഒളിമ്പിക്സ് മാറ്റി വയ്ക്കണമെന്ന് ശാസ്ത്രജ്ഞര്‍. സിക്ക വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞരുടെ പ്രതികരണം. റിയോ ഒളിമ്പിക്സുമായി മുന്നോട്ടുപോകുന്നത് അധാര്‍മികതയാണ്. ഗെയിംസ് മാറ്റുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് എഴുതിയ തുറന്ന കത്തില്‍ ശാസ്ത്രജ്ഞന്മാര് വ്യക്തമാക്കി.
സിക്ക വൈറസിനെ കുറിച്ചുള്ള പുതിയ പഠനഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമുഖരായ നൂറോളം ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന് കത്തെഴുതിയത്. ഗുരുതരമായ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നല്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന ബ്രസീലില്‍ പുനര്‍ സന്ദര്‍ശനം നടത്തണമെന്നും ശാസ്ത്രന്മാരുടെ സംഘം ആവശ്യപ്പെട്ടു.
എന്നാല്‍ സിക്കയുടെ പേരില്‍ ഒളിമ്പിക്സ് മാറ്റില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി(ഐഒസി) നേരത്തെ തന്നെ അറിയിച്ചിരുന്നു. സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗെയിംസിന്റെ തീയതിയോ വേദിയോ മാറ്റാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ലെന്നും ഐഒസി പറഞ്ഞു.
കൊതുകുവഴി പടരുന്ന സിക്ക വൈറസിന്റെ സാന്നിധ്യവും വ്യാപനം തന്നെയാണ് ഒളിമ്പിക്സ് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം. സിക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ ഏര്‍പ്പാടാക്കുമെന്ന് ഒളിമ്പിക്സ് സംഘാടകര്‍ അറിയിച്ചിരുന്നു. ലോകത്താകമാനം 1.5 ലക്ഷം മില്യണ്‍ ആളുകള്‍ക്ക് സിക്ക വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: