ബീജിംഗ്: ഭീകരതയെ ചെറുക്കുന്നതിന് ഭാരതവുമായി സഹകരണം വിപുലീകരിക്കുമെന്ന് ചൈന. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ഭാരതത്തിന്റെ നീക്കം ചൈന എതിര്‍ത്തതിനെ കുറിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രസ്താവന നടത്തിയതിനു തൊട്ടുപിന്നാലെയാണു ചൈന സഹകരണം ഉറപ്പുനല്‍കിയത്.
പ്രണബിന്റെ നാലുദിവസത്തെ ചൈന സന്ദര്‍ശനം വിജയകരവും ഫലപ്രദവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു. ഭീകരവാദം നമ്മുടെ പൊതുവായ ശത്രുവാണ്. ഭീകരവാദത്തെ ചെറുക്കാന്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും.
സമധാനത്തിനും സ്ഥിരതയ്ക്കായും ബ്രിക്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ചുന്‍യിംഗ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുവാനും ധാരണയായെന്ന് ചുന്‍യിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: