പുനലൂര്‍: പുനലൂര്‍ പരവട്ടം ആദിച്ചന് കോളനി മധുനിവാസില്‍ ഫ്രാന്‍സിസിന് ജീവിക്കണമെങ്കില്‍ ഇനി നല്ല മനസ്സുകള്‍ കനിയണം. ഇരുവൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ് ഈ ഇരുപതുകാരന്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന് മരണപ്പെട്ടു. അമ്മ രാധാമണിയാകട്ടെ വീട്ടുവേലയും കൂലപ്പണിയുമെടുത്താണ് ഫ്രാന്‍സീസിനെ ചികിത്സിപ്പിച്ച് കൊണ്ടിരുന്നത്.
തുടര്‍ചികിത്സയ്ക്കും വൃക്കമാറ്റി വയ്ക്കുന്നതിനുമായി 25 ലക്ഷം രൂപ ചെലവ് വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അയലത്തുകാരും നാട്ടുകാരും നല്കുന്ന സഹായത്തിലാണ് ഇതുവരെയുള്ള ചികിത്സ നടന്നു പൊയ്കൊണ്ടിരിക്കുന്നതെന്ന് അമ്മ രാധാമണി കണ്ണീരോടെ പറയുന്നു. തന്റെ മകനെ രക്ഷിക്കാന്‍ കൈനീട്ടുകയാണ് ഈ അമ്മ. ഓരോ ദിവസം ചെല്ലുംതോറും ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമാകുകയാണ്. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഫ്രാന്‍സിസിന്റെ ചികിത്സാ ധനസമാഹരണത്തിനായി അമ്മ ടി.രാധാമണിയുടെ പേരില്‍ കേരള ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍- 40336101009284 (ഐഎഫ്എസ് സി കോഡ്-കെഎല്‍ജിബി 0040336).
പ്രതികരിക്കാൻ ഇവിടെ എഴുതുക: