കോഴിക്കോട്: ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഹകരിക്കാവുന്ന മേഖലകളിലെല്ലാം യോജിപ്പോടെ മുന്നോട്ടു പോവുമെന്ന് നിയുക്ത എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, വി.കെ.സി മമ്മദ്കോയ, എ പ്രദീപ് കുമാര്‍ എന്നിവര്‍ നയം വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ കേരള സഭ’-2006 മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മൂവരും. വിമാനത്താവളം, ബേപ്പൂര്‍ തുറമുഖം, ടൂറിസം, സൈബര്‍ പാര്‍ക്ക് എന്നിവക്ക് പുറമെ കുടിവെള്ളം, നഗരവികസനം തുടങ്ങിയ ജില്ലയിലെ ജനങ്ങള്‍ക്കാവിശ്യമായ അടിയന്തര പ്രശ്നങ്ങളിലും കക്ഷിരാഷ്ട്രീയം മറന്ന് ഇടപെടും. എം.എല്‍.എമാര്‍ ഉറപ്പു പറഞ്ഞു.
ജപ്പാന് കുടിവെള്ള പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൂടി പൂര്‍ത്തികരിച്ചാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാകുമെന്നും ഗാര്‍ഹിക മണക്ഷന് പെെട്ടന്ന് നല്കി പദ്ധതിയുടെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കുമെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു. സിറ്റി ഇംപ്രൂവ്മെന്റ് സ്കീമില്‍ തുടങ്ങിയ ആറു റോഡുകളുടെയും പ്രവൃത്തി വേഗത്തില്‍ തീര്‍ക്കുന്നതോടൊപ്പം ഏഴാമത്തെ മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാതയുടെ നവീകരണം വേഗത്തിലാക്കലും മുന്‍ഗണനാ വിഷയമാണ്.
കുതിരവട്ടം മാനസികാസ്പത്രിയെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 10 കോടി അനുവദിച്ചിട്ടുണ്ട്. നൈനാംവളപ്പില്‍ സ്റ്റേഡിയം നവീകരണം നഗരത്തിന്റെ കായിക വളര്‍ച്ച ഉറപ്പാക്കും. സിറ്റി ഇംപ്രൂവ്മെന്റ് സ്കീമിന്റെ രണ്ടാം ഘട്ടത്തില്‍ 14 റോഡുകള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമെ നഗരത്തിലെ ഗതാഗതകുരുക്കിന് ശമനമാവുകയുള്ളൂ.
ഉറവിടമാലിന്യ സംസ്ക്കരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വി.കെ.സി മമ്മദ് കോയ പറഞ്ഞു.
കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്കരിക്കാന്‍ കര്‍ണ്ണാടകയിലെ ഒരു കമ്പനിയുമായി ധാരണ ഉണ്ടാക്കുന്നുണ്ട്. ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനും അഴുക്കുചാല്‍ നിര്‍മ്മാണത്തിനും കരാറെടുത്തത് ചെന്നൈയിലെ ശ്രീരാം കമ്പനിയാണ്. രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ നാലു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല. ഇവരെ ഒഴിവാക്കി മറ്റു കരാറുകാരെ ജോലി ഏല്‍പ്പിക്കണം. അഴുക്കുചാലുകള്‍ ഇപ്പോള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഒഴുക്കു ചാലുകള്‍ അഴുക്കു ചാലുകളാണ്. അഴുക്കുചാല്‍ പ്രവര്‍ത്തി വേഗത്തിലാക്കാന്‍ ഇടപെടും വി.കെ.സി പറഞ്ഞു.
സംസ്കാരവും തനിമയും നിലര്‍ത്തി കോഴിക്കോടിനെ മെട്രോ പൊളിറ്റന്‍ സിറ്റിയാക്കി മാറ്റിയെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കമെന്ന് എ പ്രദീപ്കുമാര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവും.
പറഞ്ഞു. മുഖാമുഖത്തില്‍ കാലിക്കറ്റ് പ്രസ്ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും കെ.സി. റിയാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: