ശശികലയ്ക്കാണെങ്കില് കാമദേവന് നല്കുന്ന പീഡ അവളുടെ മൃദുലമേനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. എങ്കിലും അവള് തന്റെ ശരീരം ഒരുവിധത്തില്‍ നിലനിര്‍ത്തിയെന്നെ പറയാവൂ. മകള്‍ക്ക് വിവാഹമോഹം ഉണ്ടായതറിഞ്ഞ സുബാഹു സ്വയംവരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
രാജാക്കന്മാര്ക്ക് മൂന്നുവിധത്തിലുള്ള സ്വയംവരം ആവാം. മറ്റുള്ളവര്‍ക്ക് അതിനു വിധിയില്ല. ഒന്നാമത്തേത് സ്വയം വരം കന്യക തനിക്കിഷ്ടപ്പെട്ട വരനെ പൊതു സദസ്സില്‍ നിന്നും തിരഞ്ഞെടുക്കുന്നതാണത്. രണ്ടാമത്തേത് നിബന്ധനപ്രകാരമുള്ള ‘പണം’. ത്രയംബകം വില്ല് ഭഞ്ജിച്ചു രാമന് സീതയെ വേട്ടത് ഇങ്ങിനെയാണ്. മൂന്നാമത്തേത് ശൂരന്മാര്‍ക്ക് ചേര്‍ന്ന ‘ശൗര്യശുല്കം’. സുബാഹു തന്റെ മകള്‍ക്കായി നിശ്ചയിച്ചത് ഇച്ഛാസ്വയംവരമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: