കുമളി: കുമളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധ ജലം കിട്ടാനില്ല. തേക്കടി തടാകത്തിന്റെ മൂന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ താമസിക്കുന്ന അമരാവതി കോളനി, അതിര്‍ത്തി ഗ്രാമമായ പാണ്ടികുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാതെ ജനം വലയുന്നത്.പഞ്ചായത്ത് കുടിവെള്ള പദ്ധതിയില്‍ നിന്ന് ആഴ്ചയില്‍ ഒരു ദിവസം പോലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു .ഇനി വെള്ളം കിട്ടിയാല്‍ തന്നെ എല്ലാവര്ക്കും തികയാതെ വരുന്നതിനാല്‍ പൊതുജനങ്ങള്‍ വെള്ളത്തിന് വേണ്ടി പരസ്പരം കലഹിക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. കൂടുതല്‍ പേരും തൊഴിലാളികള്‍ ആയതിനാല്‍ ജോലി കഴിഞ്ഞു തിരികെയെത്തി രാത്രി സമയത്ത് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവര്‍ കുടി വെള്ളം ശേഖരിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുക്കാര് പറഞ്ഞു. തമിഴനാട് സര്‍ക്കാര്‍ കുമളി പഞ്ചായത്തില്‍ പെടുന്ന തേക്കടി തടാകത്തിലെ ജലം നൂറുകണക്കിന് കിലോമീറ്റര്‍ അകലെ എത്തിച്ച് നാലു ജില്ലകള്‍ക്ക് ജലസേചന സൗകര്യം നല്‍കുമ്പോഴാണ് അതെ പഞ്ചായത്തിലെ പാവപെട്ട ജനം കുടി വെള്ളത്തിനായി അലയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: