ആലപ്പുഴ: മാറിമാറി വന്ന ഭരണകൂടങ്ങള്‍ സാക്ഷരകേരളത്തെ സംഹാര കേരളമാക്കിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി. മഹിളാ ഐക്യവേദി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയും ദളിത് യുവതിയുമായ ജിഷയുടെ ഘാതകരെ അറസ്റ്റുചെയ്യുക, കേസ് സിബിഐയെ ഏല്‍പ്പിക്കുക, തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ ഐക്യവേദി ജില്ലാ കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തിയത്.
സംസ്ഥാനത്ത് പിന്നാക്കം നില്ക്കുന്ന ജനസമൂഹത്തിന് അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് എതിരെ സര്‍ക്കാരുകള്‍ വേണ്ട വിധത്തിലുള്ള നടപടി എടുക്കാത്തതുകൊണ്ടാണ് വീണ്ടും അക്രമങ്ങള്‍ ഉണ്ടാകുന്നത്. അടൂരില്‍ അക്രമത്തിനിരയായ കുട്ടിക്ക് നീതി ലഭിച്ചില്ല. ലഭിച്ചിരുന്നുവെങ്കില്‍ പെരുമ്പാവൂരില്‍ ഇത്ര ദാരുണമായ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്ര് ഗിരിജാകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി വനിതാ സംഘം സെക്രട്ടറി തുളസീഭായി വിശ്വനാഥന്, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു ശിവരാജന്, ബിന്ദുറജി, ഹിന്ദു ഐക്യവേദി നേതാക്കളായ അഡ്വ. വി.എസ്. രാജന്, ആര്. പ്രഭാകരന്, വിനോദ് ഉമ്പര്‍നാട്, സി.എന്‍. ജിനു, ഗിരീഷ്കുമാര്‍, കെ.ജി. സഹജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: