ആലപ്പുഴ: ആലപ്പുഴ തുറമുഖം പ്രവര്‍ത്തനരഹിതമായിട്ട് 26 വര്‍ഷം, മുന്‍ തൊഴിലാളികളുടെ പുനരധിവാസം ഇന്നും നടപ്പായില്ല. തുറമുഖത്തിന്റെ പുനഃരുദ്ധാരണത്തിനായി ഈ കാലയളവില്‍ നടത്തിയ നിരവധി കൂടിയാലോചനകളും തീരുമാനങ്ങളും നടപ്പാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. തൊഴിലാളികളുടെ പ്രക്ഷോഭത്തിന്റെ ഫലമായി 2006 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ ഒരു ചെറിയ ആനുകൂല്യം നല്കിവരുന്നു.
സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് കടലില്‍ പരിചയമുള്ളവരെ മാത്രം പരിശോധിച്ച് പരീക്ഷണം നടത്തി തെരഞ്ഞെടുത്തു. സര്‍ക്കാര്‍ മുദ്രനല്കി സ്ഥിരപ്പെടുത്തിയ തൊഴിലാളികളാണിവര്‍. 2014 മെയ് 24ന് ആലപ്പുഴ കളക്ടര്‍ വിളിച്ചുകൂട്ടിയ അഖിലകക്ഷിയോഗം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
വര്‍ഷംതോറും ഇവര്‍ക്കു നല്കി വരുന്ന ആനുകൂല്യത്തിനു പകരം ഗ്രാറ്റുവിറ്റി നല്കാന് തയ്യാറാകണമെന്ന് ആലപ്പുഴ പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി എന്‍.കെ. ഗോപാലന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: