അടിമാലി : കോടതിയലക്ഷ്യക്കേസില്‍ നാളെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ആനുകൂല്യങ്ങള്‍ തടഞ്ഞ് വെയ്ക്കുവാന്‍ ഹൈകോടതി ഉത്തരവ്.അടിമാലി പഞ്ചായത്ത് സെക്രട്ടറി ഇ എ ആന്റണിയുടെ സര്‍വ്വീസ് ആനുകൂല്യങ്ങളാണ് തടഞ്ഞ് വയ്ക്കുവാന്‍ ഉത്തരവായിരിക്കുന്നത് . 2002 മുതല്‍ പഞ്ചായത്ത് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കുന്നതിന് 2013ല്‍ അടിമാലി 200 ഏക്കര്‍ സ്വദേശിനി ബീനാ സണ്ണി അടിമാലി പഞ്ചായത്തില്‍ അപേക്ഷ നല്കി.എന്നാല്‍ പഞ്ചായത്ത് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ലൈസന്‍സ് നല്‍കിയില്ല.ഇതിനെ ചോദ്യം ചെയ്ത് അപേക്ഷക ട്രൈബ്യുണലിനേയും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ കോടതി മൂന്നു തവണ ഇവരുടെ ഈ അപേക്ഷ പരിഗണിക്കണെമെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി.എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി വിവിധ കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് നീട്ടി. ഇതിനെതിരെ പരാതിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 27ന് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചു.എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേവും അവഗണിച്ചതോടെയാണ് ഹൈക്കോടതി സെക്രട്ടയുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് മരവിപ്പിക്കുവാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: