ജെയ്സാല്‍മര്‍: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊടിയ വരള്‍ച്ച ദുരന്തം വിതയ്ക്കുമ്പോള് മരുഭൂവില്‍ ജലസമൃദ്ധി.
രാജസ്ഥാനിലെ ജെയ്സാല്‍മറില്‍, താര് മരുഭൂമിയില്‍ പലയിടങ്ങളിലും രണ്ടോ മൂന്നോ അടി കുഴിച്ചാല്‍ മതി നല്ല ശുദ്ധമായ കുടിവെള്ളം ലഭിക്കും. മണല്‍പ്പരപ്പില്‍ അവിടവിടെ മരുപ്പച്ചകളുണ്ട്. ഇവിടങ്ങളില്‍ ചെറിയ കുഴികളെടുത്താല്‍ മതി വെള്ളം ലഭിക്കാന്‍. ജെയ്സാല്‍മറിലെ ഷാഗഡ് ബള്‍ജില്‍ കിണറുകളും കുളങ്ങളും ധാരാളമുണ്ട്.
പണ്ടുകാലത്ത് ഭൂമിക്കടിയിലേക്ക് മറഞ്ഞ സരസ്വതി നദിയില്‍ നിന്നാണ് ഈ വെള്ളം വരുന്നതെന്നാണ് വിദഗ്ധര്‍ പോലും പറയുന്നത്.
ഭാരത- പാക് അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഈ മരുപ്പച്ചകളിലെ കിണറുകളാണ് ആശ്രയം. കൊടിയ വേനലിലും ഇവയിലെ ജലനിരപ്പ് അല്‍പ്പം പോലും താഴാറില്ല. അതും നല്ല കുടിവെള്ളം. വിശാലമായ ഷാഗഡ് ബള്‍ജില്‍ ധാരാളം മരങ്ങളും ചെടികളുമുണ്ട്. അവ കനത്ത ചൂടിലും വാടാറുമില്ല.
ധാരാളം വെള്ളം ചെടികള്‍ക്ക് ലഭിക്കാറുണ്ടെന്നാണ് ഇത് നല്കുന്ന സൂചന. വര്‍ഷം മുഴുവന്‍ വെള്ളം ലഭിക്കുന്നുമുണ്ട്. ഖാറ, ഖജൂരിയ, നാല്ക്ക, ജലാറിയ, റോഹ്തോഷ്, വീര്ഹില്, കിരാര്വാലി, സോംഗാം എന്നിവിടങ്ങളിലെ ബിഎസ്എഫ് പോസ്റ്റുകളില്‍ എല്ലാം ഡസന്‍ കണക്കിന് കിണറുകളാണ് ഉള്ളത്. അവ
വറ്റാറുമില്ല.
ബിഎസ്എഫ് ഓഫീസര്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. പല ബിഎസ് എഫ് ഔട്ട്പോസ്റ്റുകളിലും ഈ കിണറുകളില്‍ നിന്ന് പൈപ്പുകളില്‍ വെള്ളം എത്തിക്കുന്നുമുണ്ട്.
ഭൂമിക്കടിയില്‍ വളരെ പഴയ ജലസ്രോതസ് ഉണ്ടെന്നുവേണം കരുതാന്‍. ഗ്രൗണ്ട് വാട്ടര്‍ ശാസ്ത്രജ്ഞന് ഡോ. നാരായണ ദാസ് ഇന്ഖിയ പറഞ്ഞു. സരസ്വതി നദിയായിരിക്കാം ഈ കിണറുകളിലും മറ്റും വെള്ളമെത്തിക്കുന്നത്. പ്രമുഖ ചരിത്രകാരന് നന്ദകിഷോര്‍ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: