ചെന്നൈ: ഭാരതത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. അരുവാക്കുറിച്ചി, തഞ്ചാവൂര്‍ സീറ്റുകളിലേക്കുളള വിജ്ഞാപനമാണ് റദ്ദാക്കിയത്. പുതിയ തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.
വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍ തോതില്‍ പണം ചെലവഴിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് തവണ മാറ്റിവച്ചിരുന്നു. വന്‍ തോതില്‍ പണവും സമ്മാനങ്ങളും പ്രദേശത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെയ് പതിനാറിന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 23ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
അതാണ് വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്. അടുത്തമാസം പതിമൂന്നിലേക്കാണ് തെരഞ്ഞെടുപ്പ് നീട്ടിയത്. പിന്നീടാണ് ഇപ്പോള്‍ പുതുതായി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: