ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് സുരക്ഷാ സൈന്യത്തിനു മുമ്പാകെ കീഴടങ്ങി. തരീഖാണ് 55 രാഷ്ട്രീയ റൈഫിള്‍സിനു മുമ്പാകെ കീഴടങ്ങിയത്.
ഹിസ്ബുള്‍ മുഖ്യ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ സഹായിയാണ് ഇയാള്‍. ഇയാള്‍ വാണിയോടോപ്പം ആയുധങ്ങളും മറ്റു സ്ഫോടക വസ്തുക്കളുമായി സൈനിക വേഷമണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചിട്ടുണ്ട്.
ഭീകരന്റെ സ്വമേധയായുള്ള കീഴടങ്ങല്‍ അപ്രതീക്ഷിതിമായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇയാളില്‍ നിന്നും കമാന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രുപ സൈന്യം പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ആറു മാസങ്ങള്‍ക്കു മുമ്പ് പുല്‍വാമ ജില്ലയിലെ വിദ്യാസമ്പന്നരായ യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിച്ച് ചേര്‍ക്കാന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: