ഇസ്ലാമാബാദ്: 1984ൽ ആണവ പരീക്ഷണം നടത്താൻ പാക്കിസ്ഥാന് ശേഷിയുണ്ടായിരുന്നെന്ന് പാക്-ശാസ്ത്രജ്ഞൻ അബ്ദുള്ള ഖരീദ് ഖാൻ. ആണവ ശക്തിയുള്ള രാജ്യമായി പാകിസ്ഥാൻ മാറിയ ദിനത്തിന്റെ ഓർമ്മ പുതുക്കി നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.
എന്നാൽ ആണവായുധ പരീക്ഷണം ജനറൽ സിയ റദ്ദ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 1984 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ അഫ്ഗാൻ അധിനിവേശം നടത്തുന്നതിനിടെ ലോകരാജ്യങ്ങൾ പാക്കിസ്ഥന് നിരവധി സഹായങ്ങൾ നൽകിയിരുന്നു. ഇതിൽ പ്രധാനമായും സൈനികോപകരണങ്ങളായിരുന്നു. ഈ അവസരത്തിൽ ആണവ പരീക്ഷണത്തിന് മുതിർന്നാൽ വികസിത രാജ്യങ്ങൾ സഹായ ഹസ്തങ്ങൾ പിൻവലിക്കുമെന്ന് ജനറൽ സിയക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് പരീക്ഷണം വേണ്ടെന്ന് വച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാക് അധീന പഞ്ചാബിലെ കാഹുത മേഖലയിൽ നിന്നും വെറും അഞ്ച് മിനിറ്റുകൊണ്ട് ന്യൂദൽഹിയെ ലക്ഷ്യം വെയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ മികച്ച പ്രവർത്തനം മൂലമാണ് പാക്കിസ്ഥാന് ആണവ ശേഷി കൈവരിക്കാൻ സാധിച്ചത്. ഏറെ പ്രയാസമുള്ള സാഹചര്യങ്ങളിലാണ് തന്നെപോലുള്ള ശാസ്ത്രജ്ഞർ രാജ്യത്തെ ആണവശേഷി ഉള്ളതാക്കി തീർത്തത്, എന്നാൽ രാജ്യത്ത് നിന്നും അർഹിക്കുന്ന തരത്തിൽ തങ്ങൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: