അങ്കമാലി: സ്വയം ഉയരുന്നതിനൊപ്പം രാഷ്ട്രത്തിന്റെ മികവ് ഉയര്‍ത്തിക്കാണിക്കാന്‍ പുതു തലമുറ തയ്യാറാകണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ബാലഗോകുലത്തിന്റെ ബാലഭാരതത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിനകത്തുനിന്ന് തന്നെ ഇന്ന് ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ചില മാധ്യമങ്ങളും ഭാരതവിരുദ്ധമായ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കുന്നു. ഇത് തെറ്റായ പ്രവണതയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. വിദ്യാഭ്യാസം നേടുന്നതിനൊപ്പം തന്നെ രാജ്യത്തിന്റെ സംസ്കൃതിയെ കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അറിവുള്ളവരായി തീരണം.
മികച്ച അദ്ധ്യാപകര്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുപോലെ തന്നെ ദേശസ്നേഹികളും രാഷ്ട്രത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരുമായ മാധ്യമ പ്രവര്‍ത്തകരും ആവശ്യമാണ്. രാഷ്ട്രവിരുദ്ധമായ ശബ്ദങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഇവര്‍ക്കാകണം.
പ്രതികരിക്കേണ്ട സമയങ്ങളില്‍ പ്രതികരിച്ചില്ലങ്കില്‍ ഭീഷ്മരെ പോലെയാകും. ഉദ്ഘാടന സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരിയും നാല്പതു ബാലപ്രതിഭകളും നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഗൗരവ് മേനോന്, നാഷണല്‍ ആക്ടിവിസ്റ്റ് ജാഹ്ാവി ബെഹല്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തിയാണ് ബാലഭാരതം ഉദ്ഘാടനം ചെയ്തത്. മംമ്ത ശിവന് സ്വാഗതവും അന്നപൂര്‍ണ്ണ അജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: