അങ്കമാലി: ഉണരുന്ന ബാല്യത്താല്‍ ഉയരുന്ന ഭാരതം സാക്ഷാത്കരിക്കാന്‍ ബാലഗോകുലം ആവിഷ്കരിച്ച ബാലഭാരതത്തിന് ആദിശങ്കപുരിയില് പ്രൗഢോജ്ജ്വല തുടക്കം. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ കുട്ടികളെ സാക്ഷിയാക്കി നാല്‍പ്പത് ബാലപ്രതിഭകള്‍ ഭദ്രദീപം തെളിയിച്ചപ്പോള്‍ അത് സംസ്കാരിക കേരളത്തിന് മറ്റൊരു ചരിത്രമുഹൂര്‍ത്തമായി.
യോഗയും ഗീതയും സമന്വയിപ്പിച്ച് ഇതള്‍ വിരിഞ്ഞ യോഗി ഉത്സവം സംസ്കൃതിയുടെ ദൃശ്യോത്സമായി മാറി. പരിപാടികളുടെ നേതൃത്വം കുട്ടികള്‍ തന്നെ ഏറ്റെടുത്തപ്പോള്‍ ബാലഗോകുലത്തിന്റെ സര്‍ഗശേഷിയും സംഘശക്തിയും ഒരിക്കല്‍കൂടി അനാവൃതമായി.
ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് ഗൗരവ്മേനോനും സാമൂഹ്യ പ്രവര്‍ത്തക ജാഹ്നവി ബെഹലും ആയിരുന്നു ഉദ്ഘാടന സഭയിലെ കുട്ടികളുടെ താരങ്ങള്‍.
ഇരുവരുടെയും വാക്കുകള്‍ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ദൈവം എല്ലാവര്ക്കും ഓരോ കഴിവുകള്‍ നല്‍കിയിട്ടുണ്ടെന്നും അത് ഉപയോഗിക്കാതിരിക്കരുതെന്നും ഗൗരവ് മേനോന് പറഞ്ഞു. വലിയ ആള്‍ക്കാരായി നമുക്കും മാറാന്‍ സാധിക്കണമെന്നും ഗൗരവ് ചൂണ്ടിക്കാട്ടി. ദേശീയതയുടെ ആവശ്യം ഓര്‍മ്മിപ്പിച്ചാണ് ജാഹ്നവി ബെഹന്‍ സംസാരിച്ചത്.
എന്റെ രാജ്യത്തെയും പ്രധാമന്ത്രിയെയും അപമാനിച്ചത് കൊണ്ടാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനെ സംവാദത്തിന് വെല്ലുവിളിച്ചത്. രാജ്യം വിഭജിപ്പിക്കാതെ സന്തോഷത്തോടെ മുന്നേറാന്‍ നാം പ്രവര്‍ത്തിക്കണമെന്നും ജാഹ്നവി കൂട്ടിച്ചേര്‍ത്തു. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. മനു തിരുവനന്തപുരം അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. വിവിധ ക്ലാസുകളും നടന്നു. രണ്ട് ദിവസത്തെ ശിബിരം ഇന്ന് സമാപിക്കും. രാവിലെ 10ന് സുരേഷ്ഗോപി എംപി കുട്ടികളുമായി സംവദിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സന്ദേശവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: