വനവാസത്തിനിടയില്‍ ശ്രീരാമനും ലക്ഷ്മണനും ഒരിക്കല്‍ ഭക്തയായ സബരിയുടെ ആശ്രമത്തിലെത്തി. ശ്രീരാമചന്ദ്രഭഗവാന്റെ പാദപത്മങ്ങളെ ധ്യാനിച്ചു കഴിയുന്ന ശബരിക്ക് ഭഗവദ്ദര്ശനത്തില് പരമാനന്ദമുണ്ടായി.
രാമ-ലക്ഷ്മണന്മാരെ സല്ക്കരിക്കാന് ശബരി ഉല്‍സാഹത്തോടെ ഓടി നടന്നു. അവര്‍ക്ക് ഭക്ഷിക്കാന്‍ ഒരു കുട്ടയില്‍ ധാരാളം പഴങ്ങള്‍ ശബരി കൊണ്ടുവന്നു.
തന്റെ ഭഗവാനു താന്‍ നേദിക്കുന്ന പഴങ്ങള്‍ രുചികരമാണോ എന്നുറപ്പുവരുത്താന്‍ ശബരി ഓരോ പഴവും എടുത്ത് കടിച്ച് സ്വാദുനോക്കി. അതിനുശേഷം രാമലക്ഷ്മണന്മാര്ക്കു നല്കി. തന്റെ ഭക്ത നല്കിയ പഴം ശ്രീരാമന് സന്തോഷപൂര്‍വം സ്വീകരിച്ചു ഭക്ഷിച്ചു. എന്നാല്‍ ലക്ഷ്മണനാകട്ടെ ശബരിയുടെ എച്ചിലായ പഴം ഭക്ഷിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു.
പെട്ടെന്ന്, എവിടെനിന്നെന്നറിയാതെ ഒരു അസ്ത്രം ലക്ഷ്മണന്റെ ചുമലില്‍ വന്നുതറച്ചു. ഞെട്ടിപ്പോയ ലക്ഷ്മണന് വേദനകൊണ്ടു പുളഞ്ഞു. ഇതുകണ്ട് ശ്രീരാമന് ചിരിച്ചുകൊണ്ടു പറഞ്ഞു:
‘ലക്ഷ്മണ! ഭക്തയായ ശബരി സ്വയംസമര്‍പ്പിച്ച് നല്കിയ പഴം നീയെന്തുകൊണ്ടാണ് ഭക്ഷിക്കാന്‍ വിസമ്മതിച്ചത്? അതിന്റെ പാപമാണ് ഇപ്പോള്‍ നിന്നില്‍ വന്നുതറച്ച അസ്ത്രം. ശബരിയോട് മാപ്പപേക്ഷിച്ച് പഴം സ്വീകരിക്കുക. അസ്ത്രം അപ്രത്യക്ഷമാകും.’
ശ്രീരാമന്റെ വാക്ക് ലക്ഷ്മണന് അനുസരിക്കുകയും അസ്ത്രം മറഞ്ഞു പോവുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: