സുഗ്രീവ നിര്‍ദ്ദേശപ്രകാരം ശ്രീരാമന് ഹനുമാന്, അംഗദന് തുടങ്ങിയ വാനരവീരരെ അയച്ചു. പത്തുകോടി വാനരന്മാരാണ് രാവണന്റെ കൊട്ടാരം വളഞ്ഞത്. ദ്വാരപാലകരെ തവിടുപൊടിയാക്കി. ക്ഷണനേരംകൊണ്ട് അനേകം ആനകളെയും കുതിരകളെയും കൊന്നു. നേരം പ്രഭാതമായി.
ഹോമസ്ഥലം കണ്ടുപിടിക്കാന്‍ കഴിയാതെ വിഷമിച്ചുനില്‍ക്കുന്ന വാനരന്മാര്ക്ക് വിഭീഷണപത്നി സരമ കൈയാംഗ്യംകൊണ്ട് സൂചന നല്കി. ക്ഷണനേരംകൊണ്ട് ഗുഹ അടച്ചിരുന്ന വലിയകല്ല് അംഗദന് കാലുകൊണ്ട് ചവിട്ടിത്തകര്‍ത്ത് ഗുഹയ്ക്കുള്ളില്‍ കയറി. തുടര്‍ന്ന് ഹനുമാനുള്പ്പടെ നിരവധി വാനരന്മാര് അകത്തേക്കുതളളിക്കയറി. അവിടവിടെ കാവല്‍നിന്ന രാക്ഷസന്മാരെയെല്ലാം മര്‍ദ്ദിച്ചുകൊന്നു.
യജ്ഞസാമഗ്രികളെല്ലാം ഹവനകുണ്ഡത്തിലേക്കു വലിച്ചെറിഞ്ഞു. ഹനുമാന് രാവണന്റെ കൈയില്‍ നിന്നും സ്രുവം പിടിച്ചുവാങ്ങി. അയാള്‍ക്ക് ആഞ്ഞൊരടികൊടുത്തു. വാനരന്മാര് നാലുഭാഗത്തുനിന്നും ഉപദ്രവിച്ചിട്ടും വിജയം ആഗ്രഹിച്ച രാവണന് എണീല്ക്കുകയോ കണ്ണുതുറക്കുകയോ ചെയ്തില്ല. മന്ത്രജപം തുടര്‍ന്നുകൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: