ഇങ്ങനെ, ”ന കര്‍മണാ മനാരംഭാല്”- (ശ്ലോകം 4) ഇത്യാദി ശ്ലോകം കൊണ്ടും ”സഹയജ്ഞാ= ഇത്യാദിശ്ലോകംകൊണ്ടും കര്‍മം ചെയ്യാതിരിക്കുന്നതു നിമിത്തം നഷ്ടവും ചെയ്താലുണ്ടാവുന്ന ലാഭവും വിവരിച്ചു. പക്ഷേ സമാധ്യവസ്ഥയില്‍ കര്‍മം ചെയ്യേണ്ട എന്നുപറയുന്നു.
(ഈ ശ്ലോകത്തിലെ ആത്മ എന്ന പദത്തിന് പരമാത്മാവ് എന്നര്‍ത്ഥം മനസ്സിലാക്കണം. ആരാണ് പരമാത്മാവ്? ഭഗവാന് പറയുന്നു.
”സര്വസ്യചാഹം
ഹൃദിസന്നിവിഷ്ട”
= എല്ലാവരുടെയും ഹൃദയത്തില്‍ പരമാത്മാവായി വിളങ്ങുന്നത് ഞാനാണ്-ഈ കൃഷ്ണനാണ്) അപ്പോള്‍ പരമാത്മാവ് ശ്രീകൃഷ്ണന് തന്നെ.
ജനനം മുതല്‍ വിഷയസുഖം മാത്രം ആഗ്രഹിക്കുന്നവന് കര്‍മങ്ങള്‍ യജ്ഞരൂപത്തില്‍ ചെയ്ത് ശ്രീകൃഷ്ണഭഗവാനെ യജിക്കാനും, യജ്ഞശിഷ്ടം അനുഭവിച്ച് പാപമുക്തി നേടി ജ്ഞാനനിഷ്ഠയിലേക്ക് പ്രവേശിക്കാനും അധികാരിയാവും യോഗ്യനാവും.
വിഷയസുഖങ്ങളില് ആഗ്രഹമില്ലെങ്കില്‍-വിരക്തി വന്നവാണെങ്കില്-അവന് നേരിട്ട് ധ്യാനയോഗത്തിലേക്കോ ഭക്തിയോഗത്തിലേക്കോ പ്രവേശിക്കാം. യജ്ഞകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ ദോഷം സംഭവിക്കുകയില്ല. പരമാത്മാ, ശ്രീകൃഷ്ണ ദര്‍ശനം അല്ലെങ്കില്‍ ഭാഗവതത്തിലും ഗീതയിലും കീര്ത്തിക്കപ്പെടുന്നു.
ഭഗവതുഹത്യത്തിന്റെ ശ്രുതി-കേള്‍വി-രണ്ടുകൊണ്ടും ഭഗവാനില്‍ രതി-പ്രീതി-ആകര്‍ഷണം ഉണ്ടാവുന്നു. ആനന്ദത്തിന്റെ ആരംഭം ഉണ്ടാവുന്നു. മറ്റൊരു വസ്തുവിനോടും സ്നേഹം തോന്നുകയില്ല. ഈ വസ്തുതയാണ്.
”ആത്മരതി രേവസ്യാല്” എന്ന ശ്ലോകഭാഗംകൊണ്ട് വ്യക്തമാവുന്നത്. ചിലപ്പോള്‍ ഭഗാനോടു സ്നേഹം തോന്നും, എല്ലായ്പ്പോഴും തോന്നുകയില്ല എന്നവസ്ഥയുണ്ടാവുകയില്ല എന്നുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: