ശ്രീനഗര്‍: അക്രമ സംഭവങ്ങളെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ പ്രസംഗത്തിലാണ് മുഫ്തി ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനുമായി സൗഹൃദാന്തരീക്ഷമാണ് വേണ്ടതെന്നും അതിന് വേണ്ടി കശ്മീര്‍ ഒരു പാലമായി പ്രവര്‍ത്തിക്കുമെന്നും പ്രസംഗത്തില്‍ സൂചിപ്പിച്ചു.
സൈനിക കോളനിയില്‍ കശ്മീരികളെ മാത്രമെ ഉള്ക്കൊള്ളിക്കുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി. ജമ്മുവിലും കശ്മീരിലും രണ്ട് എഐഐഎംഎസ് സ്ഥാപിക്കുമെന്നും ഇരുനഗരങ്ങളും സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാക്കു നല്‍കിയിട്ടുണ്ട്.
1989-90 കാലഘട്ടത്തില്‍ കാശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് പണ്ഡിറ്റുകള്‍ കാശ്മീര്‍ താഴ്വരയില് നിന്ന് പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: