ശക്തനായ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശരിയാക്കുവാന്‍ പിണറായി വിജയന് കാണിച്ച ചങ്കൂറ്റമൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല. തീരെ ചെറിയ കുട്ടിയായിരുന്ന കാലം മുതല്‍ അദ്ദേഹം അണക്കെട്ടുകള്‍ ഉണ്ടാക്കിയിരുന്നു എന്ന് പറയപ്പെടുന്നു.
ഒരിക്കല്‍ പഠിച്ചിരുന്ന സ്കൂളിന്റെ പഴകിദ്രവിച്ച മേല്‍ക്കൂരയിലെ വിടവിലൂടെ മഴവെള്ളം ക്ലാസ് മുറിയില്‍ വീണു. പേടിച്ചരണ്ട മറ്റുകുട്ടികള്‍ ബാലമംഗളത്തിലെ ഡിങ്കഭഗവാനെ സഹായത്തിനു വിളിച്ചു. പക്ഷെ ആരും വന്നില്ല. നിരാശരായ അവര്‍ അന്നുമുതല്‍ ദൈവവിശ്വാസം ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്നു. മുന്‍ബെഞ്ചില്‍ ഇരുന്ന ദാസന് എന്ന കുട്ടി ഇതെല്ലാം കണ്ടു പേടിച്ചു കരഞ്ഞു.
തന്റെ കൂട്ടുകാരന്റെ സങ്കടം കണ്ട ആ ക്ലാസ്സിലെ ശക്തരില്‍ ശക്തനായ വിജയന് ആകാശത്തിലേക്ക് മുഷ്ട്ടി ചുരുട്ടി മഴയെ നോക്കി ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന് നാല് മുദ്രാവാക്യം വിളിച്ചു. ഇത് കേട്ട് പേടിച്ച് ആ കൊല്ലം മഴ പെയ്തില്ല. ആ ചെറിയ കുട്ടി അന്ന് കാണിച്ച അത്ഭുതം കണ്ട് പുളകിതരായാണ് ആ നാട്ടുകാര്‍ ഉറച്ച കമ്യൂനിസ്റ്റുകാരായത് എന്ന് പറയപ്പെടുന്നു.
അന്നത്തെ ആ ചെറിയ കുട്ടിയാണ് പിന്നീട് പാര്‍ട്ടിക്കുവേണ്ടി വളര്‍ന്നു, വലുതായി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്. ഇനിയിപ്പോള്‍ അണക്കെട്ട് പൊട്ടിയാലും കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നും പേടിക്കാനില്ല. നമ്മുടെ സ്വന്തം മുഖ്യമന്ത്രി അന്നേരം മുദ്രാവാക്യം വിളിച്ചു ഡാമും ശരിയാക്കും, നിങ്ങളെയൊക്കെ രക്ഷപെടുത്തുകയും ചെയ്യും.
ധനീഷ് ഇരിട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: