അങ്കമാലി: പ്രകൃതിയെയും സംസ്കൃതിയെയും രാഷ്ട്രത്തെയും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്ത് ബാലഗോകുലത്തിന്റെ ഗോകുലോത്സവമായ ബാലഭാരതത്തിന് പരിസമാപ്തി. രാജ്യത്തിന് പുറത്ത് നിന്നുള്‍പ്പെടെ അണിനിരന്ന അയ്യായിരത്തിലേറെ ബാലമിത്രങ്ങള്‍ ഭാവി ഭാരതത്തിന്റെ ശോഭനമായ വാഗ്ദാനങ്ങളാണെന്ന് തെളിയിച്ചാണ് രണ്ട് ദിവസത്തെ നേതൃപഠന ശിബിരം സമാപിച്ചത്. ദേശീയതയുടെ ഈരടികളാല്‍ സമ്പന്നമായ കഥകളും കവിതകളും വാക്കുകളും വരകളും സമ്മേളിച്ച ബാലഭാരതം ദേശീയതയുടെ ഉണര്‍ത്തുപാട്ടായി മാറി.
കുട്ടികളെ ആവേശത്തിലാക്കിയ സുരേഷ് ഗോപി എംപിയുടെ വാക്കുകളോടെയാണ് ഇന്നലെ പരിപാടികള്‍ ആരംഭിച്ചത്. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന വിഷയത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് വരയരങ്ങ് അവതരിപ്പിച്ചു. സുരേഷ് ഗോപിയെ തത്സമയം നിമിഷനേരത്താല്‍ ജിതേഷ് കാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ ആവേശം കൊടുമുടി കയറി. ഗാന്ധിജിയും ഭഗത് സിങ്ങും നേതാജിയും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമരനായകര്‍ കാന്‍വാസില്‍ നിറഞ്ഞു. കുട്ടികളുടെ കഥാപാത്രങ്ങളും വരയില്‍ വിരിഞ്ഞപ്പോള്‍ ചിരിയും ചിന്തയും സമ്മേളിച്ചു.
വിവേകാനന്ദനും ഗാന്ധിജിയും ചാര്‍ളി ചാപ്ലിനും കുട്ടികളെ നേരില്ക്കാണാനെത്തി. തുടര്‍ന്ന് ആര്.ഹരി, എ.ഗോപാലകൃഷ്ണന്, വത്സന് തില്ലങ്കേരി എന്നിവര്‍ മാര്‍ഗ്ഗദര്‍ശനം നല്കി. വൈകിട്ട് നടന്ന സമാപന സഭ റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്തു. നിശ്ചയദാര്‍ഢ്യമുള്ള മനസിന് അസാധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാവി നമ്മളാണ് നിഞ്ചയിക്കേണ്ടതെന്നും സ്വഭാവം നശിച്ചാല്‍ എല്ലാം നശിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ഭഗിനി പ്രമുഖ ഡോ.ആശ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍, ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് ഹെഡ് കെ.എ. ബാബു എന്നിവര്‍ സംസാരിച്ചു. അമൃത പി.ആര്. സ്വാഗതവും അനഘ നന്ദിയും പറഞ്ഞു.
വേറിട്ട പരിപാടികളും വിശിഷ്ട വ്യക്തികളും ബാലഭാരതത്തെ ശ്രദ്ധേയമാക്കി. നാല്‍പ്പത് ബാല്യപ്രതിഭകളുടെ ദീപപ്രോജ്ജ്വലനത്തോടെയാണ് ബാലഭാരതം തുടങ്ങിയത്. ജെഎന്‍യുവിലെ രാഷ്ട്ര വിരുദ്ധരെ വെല്ലുവിളിച്ച സാമൂഹ്യപ്രവര്‍ത്തക ജാഹ്നവി ബെഹല്‍, ഭഗവത് ഗീതാ പ്രശ്നോത്തരിയില്‍ ഒന്നാം സ്ഥാനം നേടിയ മരിയം ആസിഫ് സിദ്ദിഖി എന്നിവരായിരുന്നു ആദ്യ ദിവസത്തെ താരങ്ങള്‍. യോഗയും ഭഗവത് ഗീതയും സമന്വയിപ്പിച്ച യോഗീ ഉത്സവം ദൃശ്യോത്സവം തീര്‍ത്തു.
അത്ഭുതം നിറഞ്ഞ മാജിക് ഷോയും അറിവ് പകര്‍ന്ന ക്ലാസ്സുകളും കുട്ടികള്‍ ഒരേ മനസ്സോടെ ഏറ്റുവാങ്ങി. സ്വാമി ചിദാനന്ദപുരി, ജസ്റ്റിസ് കെ.ടി.തോമസ്, കേന്ദ്രമന്ത്രി എച്ച്.അനന്തകുമാര്‍, ജെ.നന്ദകുമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. നല്ലത് കേട്ടു വളരാന്‍ കുട്ടികള്‍ക്ക് റേഡിയോ സമ്മാനമായി നല്കി. അരങ്ങിലും അണിയറയിലും പൂര്‍ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് ബാലഭാരതം യാഥാര്‍ത്ഥ്യമായത്. ബാലഗോകുലത്തിന്റെ സംഘടനാ ശക്തിയുടെ ഉദാഹരണം കൂടിയായി ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: