തിരുവനന്തപുരം: എതിര്‍പ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു.
ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് കടവിരുദ്ധമായി കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഐ ഗ്രൂപ്പിലെ പ്രബല നേതാവായ കെ. മുരളീധരന് തന്നെ നേതാക്കളുടെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ വലിയ ആശങ്കയുണ്ടാക്കി.
ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍ പങ്കെടുക്കില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്തും നല്‍കിയിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബറിയയും യോഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ നേതാക്കള്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ടായി.
ഒടുവില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് മുരളിയെ വിളിച്ചുവരുത്തി സമവായത്തിലെത്തുകയായിരുന്നു. അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ നടപടികളിലൂടെ സംസ്ഥാനത്തെ പ്രമുഖനേതാക്കള്‍ കൈക്കൊണ്ട തീരുമാനത്തെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അംഗീകരിച്ചു. വളരെ സുഗമമായി നടക്കുമെന്ന് കരുതിയിരുന്ന പ്രതിപക്ഷനേതാവ് തെരഞ്ഞെടുക്കലാണ് മണിക്കൂറുകള്‍ നീണ്ടത്. എല്ലാ എംഎല്‍എമാരെയും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായസ്വരൂപണം നടത്തിയശേഷമാണ് പ്രഖ്യാപനമുണ്ടായത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷനേതൃസ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് തര്‍ക്കങ്ങള്‍ക്കുള്ള സാദ്ധ്യതയുമുണ്ടായിരുന്നില്ല.
ഐകകണേഠ്യനയായാണ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായും പ്രതിപക്ഷനേതാവായും തെരഞ്ഞെടുത്തതെന്ന് തീരുമാനം പ്രഖ്യാപിച്ച എഐസിസി പ്രതിനിധി ഷീലാ ദീക്ഷിത് അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രമേശിന്റെ പേര് നിയമസഭാകക്ഷിനേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഇതിനെ വി.ഡി. സതീശന്, വി.ടി. ബലറാം, അടൂര്‍ പ്രകാശ് എന്നിവര്‍ പിന്താങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: