തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയനിലപാട് കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് എതിരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളും ഐകകണ്ഠ്യേന സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
അണക്കെട്ട് സുരക്ഷിതമാണെന്ന ഒരു വിദഗ്ധ സമിതിയുടേതായ റിപ്പോര്‍ട്ട് പരിഗണിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന പിണറായിയുടെ നിലപാട് പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ അഭിപ്രായത്തിന് നേര്‍വിപരീതമാണ്. ഇത് തമിഴ്നാടിന്റെ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. മാത്രമല്ല കേരളത്തിലെ ജനങ്ങളെ സംഭ്രാന്തിയില്‍ ആഴ്ത്തുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഈ അഭിപ്രായം എത്രയും വേഗം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: