ലക്നൗ: ഉത്തർപ്രദേശിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തശേഷം കൊന്ന് മരത്തിൽ കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ നാൻപാറ പ്രദേശത്താണ് ദാരുണമാസ സംഭവം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയെ വീട്ടിൽ നിന്നും കാണതാകുകയായിരുന്നു. തുടർന്ന് പിറ്റേ ദിവസം വീട്ടുകാർ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിനു പുറത്തുള്ള പ്രദേശത്തെ മരത്തിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ ഗ്രാമത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്.
ഇതിനു മുൻപ് തന്റെ മകളെ തട്ടിക്കൊണ്ട് പോകാൻ മൂന്ന് പേർ ശ്രമിച്ചുവെന്ന ആരോപണവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. വീട്ടുകാരുടെ പരാതിയിൽ പ്രതികളെന്ന് കരുതുന്ന ഇമ്രാൻ, സർവജിത് യാദവ്, മൗര്യ എന്നിവർക്കെതിരെ പോലീസ് പീഡനം, കൊലക്കുറ്റം, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതികളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
അതേ സമയം ഡ്യൂട്ടി നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ നാല് പോലീസുകാരെ കമ്മീഷണർ സസ്പെൻഡ് ചെയ്തു .കഴിഞ്ഞ വർഷം ഇതേ തരത്തിൽ ഉത്തർപ്രദേശിലെ ബദായു ഗ്രാമത്തിൽ രണ്ട് പെൺകുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കി മരത്തിൽ കെട്ടി തൂക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: