ചെങ്ങന്നൂർ: കൊല്ലപ്പെട്ട പ്രവാസി മലയാളി ചെങ്ങന്നൂർ സ്വദേശി ജോയി വി ജോണിന്റെ തലയുടെയും ഉടലിന്റെയും ഭാഗങ്ങൾ കണ്ടെടുത്തു. പോലീസ് നടത്തിയ തെരച്ചിലിൽ തലയുടെ ഭാഗങ്ങൾ കോട്ടയം ചിങ്ങവനത്തു നിന്നും ഉടലിന്റേത് ചങ്ങനാശ്ശേരിയിൽ നിന്നുമാണ് കണ്ടെത്തിയത്.
നേരത്തെ കൊലപാതകിയെന്ന് കരുതുന്ന മകൻ ഷെറിൻ വി ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. പ്രയാർ ഇടക്കടവിന് സമീപത്തുനിന്നും ശനിയാഴ്ച ഒരു കൈയുടെ ഭാഗങ്ങൾ ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കും ഡിഎൻഎ.എ പരിശോധനയ്ക്കും വിധേയമാക്കും. അതിന് ശേഷമെ ശരീര ഭാഗങ്ങൾ ജോയിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
കാറിന്റെ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്ത് പോയി മടങ്ങവെ ഷെറിനും ജോയിയും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് ഷെറിൻ പോലീസിന് നൽകിയ മൊഴി. ജോയ് ജോണിനെ വെടിവെച്ചുകൊന്ന ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് ചില ഭാഗങ്ങള്‍ മാത്രം കത്തിച്ചശേഷം ചാക്കിലാക്കി നദിയിലൊഴുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: