ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശസ്ത്രക്രിയക്കിടെ ഓക്സിജനു പകരം അനസ്തേഷ്യ നല്കി രണ്ടു കുട്ടികള്‍ മരിച്ചു. ഇന്‍ഡോറിലെ സര്‍ക്കാറിന്റെ കീഴിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്.
ആയുഷ് എന്ന അഞ്ചു വയസുകാരനും ഒരു വയസുകാരനായ രാജ് വീറുമാണ് മരിച്ചത്. മേയ് 27 നടത്തിയ ഹെര്‍ണിയ ഓപ്പറേഷനിടെയാണ് ആയുഷ് മരിച്ചത്. അംഗവൈകല്യം മാറ്റുന്നതിനുള്ള ശസ്ത്രക്രിയക്കിടെ മേയ് 28ന് രജ് വീറും മരിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഓക്സിജന്‍ നല്കുന്ന പൈപ്പ് ലൈനിലൂടെ അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന നിട്രസ് ഓക്സൈഡ് നല്‍കിയതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തി.
സ്വകാര്യ കമ്പനിയില്‍ നിന്നുള്ള കരാര്‍ ജീവനക്കാരനാണ് ഓപ്പറേഷന് തിയേറ്ററിലെ വാതക പൈപ്പ് കണക്ഷനുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തുടർന്ന് പൈപ്പ് കണക്ഷൻ നൽകിയ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: