ന്യൂദല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദന് സംസ്ഥാന സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കോടെ പദവി നല്കാന് പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും പിബി നല്കി.
വി.എസിന് എന്ത് പദവി നല്‍കണമെന്ന കാര്യം സംസ്ഥാനതലത്തില്‍ തീരുമാനിക്കാമെന്നും പിബി യോഗത്തില്‍ ധാരണയായി. വി.എസിന് കാബിനറ്റ് റാങ്കോടെ പദവി നല്കുമ്പോള് അത് ഇരട്ടപ്പദവി നിയമ വ്യവസ്ഥയില്‍ കുരുങ്ങാതെ നോക്കുകയും വേണം. മാത്രമല്ല, പദവി സ്വതന്ത്രവും ആയിരിക്കണം. മുഖ്യമന്ത്രിയായ പിണറായി വിജയന് റിപ്പോര്‍ട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടാവാതിരിക്കുകയും വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഉചിതമായ പദവിയെ കുറിച്ച് ആലോചിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് വിട്ടത്.
അതേസമയം, വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും എല്‍ഡിഎഫ് ചെയര്മാന് സ്ഥാനവും നല്‍കുന്നതും യോഗം ചര്‍ച്ച ചെയ്തില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് യോഗത്തിലുണ്ടായ ധാരണ. വി.എസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ പി.ബി യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുയര്ന്നില്ല.
വി.എസിന്റെ പദവിക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകുമെന്നായിരുന്നു പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: