”ആത്മതൃപ്തശ്ച” എന്ന വാക്യംകൊണ്ട് അതായത് പരമാത്മാവായ ഭഗവാന്റെ പ്രസാദംകൊണ്ട്, മറ്റൊരു വസ്തുവിനോടും ഒരിക്കലും സ്നേഹം തോന്നുകയില്ല; ഭഗവത്ദര്ശനാനന്ദംകൊണ്ട് തന്നെ തൃപ്തി-അലംബുദ്ധി-അടയുന്നു. ധ്യാനയോഗത്തിലായാലും ഭക്തിയോഗത്തിലായാലും അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പരമാനന്ദം തന്ന് ഭഗവാന് തന്നെ മറ്റുമാര്ഗങ്ങളിലേക്കോ മറ്റു ദേവന്മാരിലേക്കോ മറ്റു ഉപാസനാ സമ്പ്രദായങ്ങളിലേക്കോ ഓടിപ്പോകാതെ നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നു- ഈ കാര്യമാണ്.
”ആത്മനി ഏവ ച സന്തുഷ്ടഃ”
എന്ന വാക്യം കൊണ്ട് പറയുന്നത് ഭഗവാന് ഈ മഹാസുഖം എങ്ങനെയാണ് തരുന്നത്? പറയുന്നു- ഹൃദയത്തില്‍ തന്നെ സ്ഥിതിചെയ്തുകൊണ്ട് തന്നെ സച്ചിദാനന്ദ മൂര്‍ത്തി നമുക്ക് പരമാനന്ദം തരുന്നു. ഇതാണ് ഏവ, ച എന്ന അവ്യങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഭക്തന് യോഗിക്ക് സന്ധ്യാവന്ദനം തുടങ്ങിയ ഒരു കര്ത്തവ്യകര്മവും ചെയ്യേണ്ടതായിട്ടില്ല – ”തസ്യ കാര്യം ന വിദ്യതേ”- എന്ന വാക്യത്തില്‍ ഇതാണ് വ്യക്തമാക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: