മധുര: ഹാരപ്പന്‍ സംസ്കൃതിയോടൊപ്പം ചരിത്രത്തില്‍ ഇടം തേടാന്‍ തമിഴകവും തയ്യാറെടുക്കുന്നു. തമിഴ്നാട്ടിലെ കീലാടിയും പള്ളിസന്തൈ തിടലുമാണ് ഹാരപ്പന്‍ മൊഹന്‍ജദാരോ സംസ്ക്കാരത്തിന് സമാനമായ ചരിത്രാവശിഷ്ടങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. രണ്ടിടങ്ങളിലും നടത്തിയ ഉദ്ഖനനങ്ങളില്‍ നിന്ന് ഒന്നിനു പുറകെ ഒന്നായി ലഭിക്കുന്നതയെക്കെയും എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രൗഢമായ നഗരസംസ്ക്കാരത്തിന്റെ 2000 വര്‍ഷം പഴക്കമുള്ള അടയാളങ്ങള്‍.
ഖനനത്തിന്റെ ആദ്യഘട്ടം പള്ളിസന്തൈതിടലിലാണ് നടന്നത്. സിന്ധുനദീ തീരത്തെന്ന പോലെ തമിഴകത്തെ വൈഗൈയുടെ തീരത്ത് രൂപപ്പെട്ടതാണ് ഈ നാഗരിക സംസ്ക്കാരവുമെന്നാണ് ഉദ്ഖനനത്തിന് നേതൃത്വം നല്കിയ ആര്‍ക്കിയോളജില്‍ സര്‍വ്വെ ഒഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. പഴയ സംഘകാല സാഹിത്യത്തിലേക്കും മധുരൈ, പാണ്ഡ്യ രാജവംശത്തിലേക്കുമെല്ലാം വെളിച്ചം വീശുന്നവയാണ് ഈ ചരിത്രത്തെളിവുകള്‍.
വൈഗൈ നദീതീരത്ത് 2013-14 കാലയളവിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബെംഗലൂരുവിലുള്ള എക്സ്കവേഷന്‍ ബ്രാഞ്ച്-നാല് ഗവേഷണത്തിനെത്തിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദേശത്തുണ്ടാക്കിയവ ഉള്‍പ്പെടെ പലതരത്തിലുള്ള പുരാവസ്തുക്കളും ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങളും മണ്‍പാത്രങ്ങളുമെല്ലാം ലഭിക്കുകയുണ്ടായി.
അക്കാലത്ത് ബിസി മൂന്നിലേതെന്നു കരുതുന്ന മണ്‍പാത്രങ്ങളിലെ അവശിഷ്ടങ്ങളില്‍ നിന്ന് വിദേശ വ്യാപാരം നടത്തിയിരുന്നുവെന്നത് സ്ഥാപിക്കപ്പെടുന്നു. വൈഗൈ നദിക്കരയില്‍ 80 ഏക്കര്‍ കൃഷിഭൂമിയില്‍ 50 ഇടങ്ങളിലായാണ്് ഉദ്ഖനനം. സപ്തംബര്‍ വരെ പദ്ധതി നീളും. പഴയ തമിഴ് സംസ്ക്കാരത്തെ സിന്ധുനദീതട സംസ്ക്കാരവുമായി ചേര്‍ത്തുവെയ്ക്കുന്നതാണ് പുതിയ കണ്ടെത്തലുകളെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: