ന്യൂദല്‍ഹി: ഭാരതസൈന്യം മ്യാന്മര് അതിര്‍ത്തിയില്‍ എട്ട് ഭീകരരെ വധിച്ചു. മണിപ്പൂരില്‍ ആസാം റൈഫിളിന് നേരെ മെയ് 22ന് ആക്രമണം നടത്തിയ കോര്‍ കമ്മിറ്റിയില്‍പ്പെട്ട ഭീകരര്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയത്. തുടര്‍ന്ന് പിടിയിലായ 18 ഭീകരരേയും മ്യാന്മാറിന് കൈമാറിയതായും സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ദല്‍ഹിയില്‍ നടന്ന ഉദേ്യാഗസ്ഥചര്ച്ചയ്ക്ക് ശേഷമാണ് മ്യാന്മറില് പ്രവേശിച്ച് ഭീകരരെ ആക്രമിക്കാന്‍ ആസാം റൈഫിള്‍സിന് നിര്‍ദ്ദേശം നല്‍കിയത്. അതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ ഉള്ളില്‍ വച്ചാണ് സൈന്യം ആക്രമണം നടത്തിയത്.
എത്രപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അന്വേഷിച്ച് വരികയാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 22ന് നടത്തിയ ആക്രമണത്തില്‍ 17 ആസാം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെടുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ ചന്ദേല്‍ ജില്ലയില്‍ നടന്ന ബോംബാക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍പും സൈന്യം ഇത്തരത്തിലും അതിര്‍ത്തി പ്രദേശത്തുള്ള ഭീകരരെ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: