ചെങ്ങന്നൂര്‍: ഷെറിന് തന്റെ അച്ഛന് ജോയ് ജോണിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കഴിഞ്ഞ 25നാണ് സ്കോഡ കാര്‍ നന്നാക്കാന്‍ മകന് ഷെറിനോടൊപ്പം വാഴാര്‍മംഗലത്തെ വീട്ടില്‍ നിന്നും ഒന്‍പത് മണിയോടെ ജോയ് ജോണ്‍ തിരുവനന്തപുരത്തേക്ക് പോയത്. ഉച്ചയ്ക്ക് 12.45 ഓടുകൂടി അവിടെനിന്നും മടങ്ങി.
അന്നേദിവസം വൈകിട്ട് 4.30ന് ജോയ്ജോണിന്റെ ഭാര്യ മറിയാമ്മ ജോയിയെ ഫോണില്‍ വിളിച്ചിരുന്നു. ചെങ്ങന്നൂരിന് സമീപം മുളക്കുഴയില്‍ എത്തി എന്ന് ജോയി മറുപടിയും നല്കി. പിന്നീട് അച്ഛനും മകനും തമ്മില്‍ കാറില്‍വച്ചുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് മുളക്കുഴയില്‍ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ഷെറിന് പിതാവിനെ കാറില്‍വച്ചുതന്നെ തലയ്ക്ക് വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു.
ആരും അറിയാത്തവിധം മൃതദേഹം കാറില്‍ സൂക്ഷിച്ചു. രാത്രി 8.15 ചെങ്ങന്നൂരിലെത്തി സ്ഥാപനത്തിന്റെ ഗോഡൗണിന്റെ താക്കോല്‍ സമീപത്തെ ഇലക്ട്രിക്ക് കടയില്‍ നിന്നും വാങ്ങി തിരുവല്ലയിലെ ക്ലബ്ബ് വെനിലെ റൂമില്‍ പോയി. രാത്രി വൈകിയും ജോയി ജോണ്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഷെറിന്റെ സഹോദരന് പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തിരുവല്ലയിലെ താമസസ്ഥലത്തുനിന്നും വസ്ത്രം മാറിയശേഷം ഷെറിന് രണ്ട് ക്യാനുകളിലായി 10ലിറ്റര്‍ ഡീസല്‍ വാങ്ങി 10.30 ഓടെ മൃതദേഹം ഗോഡൗണില്‍ എത്തിച്ചു. മൃതദേഹം കത്തിക്കാനായിരുന്നു പദ്ധതി. ഇത്രയും ഡീസല്‍ ഉപയോഗിച്ച് കത്തിച്ചാല്‍ പുറംലോകം അറിയുമെന്ന കണക്കുകൂട്ടിയ ഷെറിന് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചേറിയ വെട്ടുകത്തി ഉപയോഗിച്ച് അച്ഛന്റെ മൃതദേഹം തല, കൈകള്‍, കാല്‍മുട്ടിന് താഴെ എന്നിവ ആറു കഷണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു.
ആളെ തിരിച്ചറിയാതിരിക്കാനായി തലഭാഗവും ജോയിജോണിന്റെ വസത്രവും ഡീസല്‍ ഉപയോഗിച്ച് കത്തിച്ചു. നേരം പുലര്‍ന്നാല്‍ താന്‍ പിടിക്കപ്പെടും എന്നുമനസ്സിലാക്കിയ ഷെറിന് ഗോഡൗണില്‍ നിര്‍മ്മാണത്തിനായി ഇറക്കിയിരുന്ന പാറപ്പൊടി ഉപയോഗിച്ച് തീ കെടുത്തി. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും ശരീരഭാഗങ്ങളും ഒരോ ചാക്കിലാക്കി കാറിന്റെ ഡിക്കിയില്‍ വച്ചു. ഗോഡൗണിലെ ചോര കഴുകി വൃത്തിയാക്കി. പീന്നീട് ഒരു കൈയും കാലും ആറാട്ടുപുഴ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു. അടുത്ത കൈയും കാലും മംഗലം മിത്രപ്പുഴ പാലത്തില്‍ നിന്നും നദിയിലേക്ക് തളളി. തുടര്‍ന്ന് പോയ വഴിയിലെ വിവിധ പ്രദേശങ്ങളിലായി ഓരോ അവയവങ്ങളായി തള്ളുകയായിരുന്നു.
തുടര്‍ന്ന് 26ന് 8.30ന് ഷെറിന് മറിയാമ്മയെ വിളിച്ച് ഞാനും അച്ഛനും തമ്മില്‍ വഴക്കുണ്ടായി ഒരു അബദ്ധംപറ്റി എന്ന് പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് മറിയാമ്മ ഇരുവരെയും കാണാനില്ലന്ന് കാട്ടി ചെങ്ങന്നൂര്‍ പോലീസില്‍ പരാതിനല്‍കി. ജോയിയുടെ ഭാര്യ മറിയാമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഷെറിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 25ന് ഷെറിന് ചെങ്ങന്നൂരില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് ജോയിയുടെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ പരിശോധന നടത്തിയത്. പോലീസ് മണിക്കൂറുകള്‍ നീണ്ടപരിശോധനയും തെളിവെടുപ്പുമാണ് പിന്നീട് നടത്തിയത്. അന്വേഷണത്തിന് വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി. ഭിത്തിയില്‍ ചോര ചീറ്റിത്തെറിച്ച നിലയിലും, ഇവിടെനിന്നും കരിഞ്ഞ മാംസകഷ്ണങ്ങളും ജോയ് ജോണിന്റെ ചെരുപ്പും ഉടുപ്പിന്റെ ബട്ടന്‍സും ലഭിച്ചിതോടെ കൊലപാതകം നടന്നിട്ടുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് ഷെറിനായി അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനൊടുവില്‍ 28ന് കോട്ടയം ടിബി റോഡിന് സമീപമുള്ള ഹോട്ടലില്‍ നിന്നും ഷെറിനെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കും, മൃതദേഹം കൊണ്ടുപോയ കാറും മൃതദേഹം കത്തിക്കാനുപയോഗിച്ചതിന്റെ ബാക്കി ഡീസലും പോലീസ് കണ്ടെടുത്തിരുന്നു.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പിതാവിനെ വെടിവച്ചുകൊന്ന് കത്തിച്ചശേഷം ചാക്കിലാക്കി പമ്പാനദിയില്‍ ആറാട്ടുപുഴ പാലത്തില്‍ നിന്നും നദിയിലേക്ക് വളിച്ചെറിഞ്ഞു എന്ന ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ നദിയില്‍ തെരച്ചില്‍ ആരംഭിച്ചു. അതിനിടെ ഷെറിന് മൊഴികള്‍ മാറ്റിമാറ്റി പറയുന്നത് അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചു. നദിയിലെ തെരച്ചിലിനിടെ ജോയ്ജോണിന്റെ ഇടുതുകൈതണ്ട പണ്ടനാട് ഇടക്കടവ് ടൂറിസം കേന്ദ്രത്തിന് എതിര്‍ശത്തുള്ള പമ്പാ നദിയിലെ കുളിക്കടവില്‍ നിന്ന് ശരീരത്തില്‍ നിന്നും വെട്ടിമാറ്റിയ നിലയിലുള്ള കൈത്തണ്ട ലഭിച്ചതോടെയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. ഇതോടെ കൊല്ലപ്പെട്ട ജോയ് ജോണിനെ മകന് ഷെറിന് വെടിവെച്ചുകൊന്ന ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് ചില ഭാഗങ്ങള്‍ മാത്രം കത്തിച്ചശേഷം ചാക്കിലാക്കി വിവിധ പ്രദേശങ്ങളില്‍ തള്ളിയതാവാം എന്ന സംശയം പോലീസിന് കൂടുതല്‍ ബലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: