കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം സൂരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അനവസരത്തിലുള്ള പ്രസ്താവനയ്ക്ക് പിന്നില്‍ വന്ഗുഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് പി.സി. ജോര്‍ജ്.
കേരളത്തിലെ 40ലക്ഷം ജനങ്ങളുടെ സൂരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയത്തില്‍ യാതൊരുവിധ പഠനവും കൂടാതെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന രാഷ്ട്രീയവും സാമ്പത്തികവുമായ ലഭേച്ഛയോടു കൂടിയുള്ളതാണ്. ഒരു എംപിക്കായി മുന്‍മുഖ്യമന്ത്രി അച്യുതന്ദമേനോന് 1970-ല്‍ മുല്ലപ്പെരിയാര്‍ ഡാം കരാര്‍ പുതുക്കികൊടുത്തതിന് സമാനമായ ലക്ഷ്യങ്ങള്‍ പിണറായിയുടെ നിലപാടിന് പിന്നിലുണ്ട്.
പാരിസ്ഥിതിക ദുരന്തം വരുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ അവഗണിച്ച് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: