തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്ക്കും വീട് പദ്ധതിയില്‍ കേരളം അവശ്യപ്പെട്ടത് 27,921 വീടുകള്‍ മാത്രം. സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷമായ 2022 -നകം രണ്ടുകോടി ഭവനങ്ങള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്. വിവിധ സംസ്ഥാനങ്ങള്‍ 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി നല്‍കിയപ്പോഴാണ് കേരളം കാല് ലക്ഷം ഗുണഭോക്താക്കളെ മാത്രം കണ്ടെത്തിയത്. കേരളം വികസിച്ചുവെന്ന് രാഷ്ട്രീയമായി സ്ഥാപിയ്ക്കാന്‍ വ്യാജക്കണക്കുകള്‍ പ്രചരിപ്പിക്കുന്ന സര്‍ക്കാരിന് സംസ്ഥാനത്ത് എത്ര വീടിന്റെ ആവശ്യമുണ്ടെന്നു പോലും കൃത്യവും ആധികാരികവുമായ കണക്കില്ല.
മൂന്നുഘട്ടങ്ങളിലായി ആറു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുന്നതാണ് കേന്ദ്ര പദ്ധതി. 2017 മാര്‍ച്ച് വരെയുള്ള ആദ്യഘട്ടത്തില്‍ രാജ്യത്തെ 100 നഗരങ്ങളില്‍ നടപ്പാക്കും. 2019 മാര്‍ച്ച് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 200 നഗരങ്ങളുള്പ്പെടും. 2022 മാര്‍ച്ച് വരെയുള്ള മൂന്നാംഘട്ടത്തില്‍ ബാക്കി നഗരങ്ങളിലും. നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഈ ഭവനപദ്ധതിക്കായി രണ്ടുലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുക. വീടൊന്നിന് നിര്‍മാണത്തിന് മൂന്നുലക്ഷം രൂപവരെ കേന്ദ്ര സഹായം ലഭിക്കും.
സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഗുണഭോക്താക്കളെ കണ്ടെത്താന്‍ മാര്‍ച്ചില്‍ സംസ്ഥാനം നടതിയെന്നു പറയുന്ന സര്‍വേയയില്‍ 27,921 ഗുണഭോക്താക്കളെയേ കണ്ടെത്തിയുള്ളു. ഇതില്‍ ഏഴ് ജില്ലകളിലെ 8,382 വീടുകള്‍ക്ക്് ആദ്യഘട്ടത്തില്‍ കേന്ദ്രാനുമതി കിട്ടി; 125.8 കോടി രൂപയും അനുവദിച്ചു. പണം ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. കല്പറ്റ, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുക.
നിലവിലെ സാഹചര്യത്തില്‍ എല്ലാവര്ക്കും വീട് എന്ന നരേന്ദ്രമോദിയുടെ സ്വപ്നം ആദ്യം സാക്ഷാത്ക്കരിക്കാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, കേരളത്തിലെ ഭവനരഹിതരുടെ എണ്ണം സര്‍ക്കാര്‍ തന്നെ വര്‍ഷങ്ങളായി കുറച്ചു കാണിച്ചുകൊണ്ടിരുന്നത് കൂടുതല്‍ വീടുകള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിന് തടസ്സമാണ്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു പുറമെ ഹഡ്കോ കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കായി 237.08 കോടി രൂപ വായ്പയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: