ന്യൂദല്‍ഹി: കൊച്ചി-മംഗലാപുരം എല്‍എന്‍ജി പൈപ്പ് ലൈന്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കേരളസര്‍ക്കാരും എല്‍എന്‍ജി അധികൃതരും തമ്മില്‍ ധാരണ. മുടങ്ങിക്കിടക്കുന്ന പൈപ്പിടല്‍ ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പെട്രോനെറ്റ് എംഡി: പ്രഭാത് സിങ് ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
പദ്ധതിയുടെ നിലവിലെ അവസ്ഥയും തുടര്‍ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പെട്രോനെറ്റ് എംഡിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പൈപ്പ്ലൈന് വിഷയം കൊണ്ടുവന്നത് പ്രധാനമന്ത്രി നേരിട്ടാണ്. ഇതേ തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ത്വരിത നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ പെട്രോനെറ്റ് അധികൃതര്‍ക്ക് പിഎംഒയില്‍ നിന്നും പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു.
1990കളില്‍ കേരളത്തില്‍ കമ്മീഷന് ചെയ്ത എല്‍എന്‍ജി പദ്ധതി ഇതുവരെ പൂര്‍ത്തീകരിക്കപ്പെടാത്തത് കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തിനൊപ്പം ആരംഭിച്ച ഗുജറാത്തിലെ അടക്കമുള്ള പദ്ധതികള്‍ വര്‍ഷങ്ങള്‍ മുമ്പേ പ്രവര്‍ത്തനത്തിലായി. മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്‍എന്‍ജി ടെര്‍മിനല്‍ കമ്മീഷന് ചെയ്തെങ്കിലും വിതരണ പൈപ്പ് ലൈന്‍ ഇനിയും എവിടെയുമെത്തിയിട്ടില്ല. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തിലാണ് പദ്ധതിക്കെതിരെ പ്രക്ഷോഭം.
പൈപ് ലൈന്‍ പദ്ധതി, പരിസ്ഥിതി സൗഹൃദ വാഹനഇന്ധനമായ സിഎന്‍ജി കേരളത്തില്‍ ലഭ്യമാക്കാനും കായംകുളം താപവൈദ്യുത നിലയത്തിലേക്ക് വാതകം എത്തിക്കുകവഴി സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയും ചെയ്യും. വിതരണ ശൃംഖല സജീവമായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതാവും പദ്ധതിയാണിതെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് പെട്രോനെറ്റ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: