തിരുവനന്തപുരം: ഒ. രാജഗോപാലിന്റെ നിയമസഭാ പ്രവേശം ചരിത്ര സംഭവമാക്കാന്‍ വിജയയാത്രയുമായി ബിജെപി. കേരളമെമ്പാടും രാജഗോപാലിന് സ്വീകരണമൊരുക്കിയാണ് ബിജെപി ആദ്യ എംഎല്‍എ സ്ഥാന നേട്ടം ആഘോഷിക്കുന്നത്. വിജയയാത്ര ഇന്ന് പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും.
രാവിലെ എട്ടരയ്ക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും നിന്ന് സ്വീകരണം ഏറ്റുവാങ്ങി നിയമസഭാ സമ്മേളനം തുടങ്ങുന്ന വ്യാഴാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് വിജയയാത്ര സമാപനപരിപാടി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാവും രാജഗോപാല്‍ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലെത്തുക. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, സി.കെ. പത്മനാഭന് തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
ഇന്ന് രാവിലെ 8.30 പയ്യാമ്പലത്ത് ഉദ്ഘാടനത്തിന് ശേഷം അടുത്ത സ്വീകരണം 9.30 സ്റ്റേഡിയം കോര്‍ണറിലാണ്. 11ന് വടകര, ഉച്ചക്ക് 12.30 കോഴിക്കോട്, വൈകിട്ട് മൂന്നിന് ചേളാരി, നാലിന് വളാഞ്ചേരി, അഞ്ചിന് പട്ടാമ്പി, ആറിന് കുന്നംകുളം, ഏഴിന് തൃശൂരില്‍ സമാപിക്കും.
നാളെ രാവിലെ 10 ന് ആലുവ, 11 ന് വൈറ്റില, ഉച്ചയ്ക്ക് 12 ന് ആലപ്പുഴ, വൈകിട്ട് മൂന്നിന് ചങ്ങനാശ്ശേരി, നാലിന് ചെങ്ങന്നൂര്‍, അഞ്ചിന് അടൂര്‍, ആറിന് കൊട്ടാരക്കര, രാത്രി ഏഴിന് കൊല്ലത്ത് സമാപനം. ജൂണ്‍ രണ്ടിന് രാവിലെ എട്ടുമണിയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: