ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ അച്ഛനെ മകന് പൈശാചികമായി കൊലപ്പെടുത്തിയ കേസിലെ നിഗൂഢതകളുടെ ചുരുളഴിഞ്ഞു. അച്ഛനോട് ചെറുപ്പം മുതലുള്ള വിരോധമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് മകന് ഷെറിന് ജോണ്‍ (36) വെളിപ്പെടുത്തിയതായി പോലീസ പറഞ്ഞു.
കൊല്ലപ്പെട്ട ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണി(68)ന്റെ ശരീരഭാഗങ്ങള്‍ അറുത്തുമാറ്റപ്പെട്ട നിലയില്‍ കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും പോലീസ് കണ്ടെടുത്തു. ജോയ് ജോണിന്റെ തല കോട്ടയം ചിങ്ങവനത്തുള്ള ഇലക്ട്രോകെമിക്കല്‍ കമ്പനിക്കു മുന്പില് എംസി റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ നിന്നും ഇന്നലെ പോലീസ് കണ്ടെടുത്തു.പുഴുവരിച്ച നിലയിലായിരുന്നു.
ഉടല്‍ഭാഗം ചാക്കില്‍ കെട്ടിയ നിലയില്‍ ചങ്ങനാശേരി കറുകച്ചാല്‍ റൂട്ടില്‍ വെരൂര്‍ ജങ്ഷനില്‍ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് അടുത്ത് നിന്നാണ് പോലീസ് കണ്ടെടുത്തത്. കാഴ്ചയില്‍ ശരീരഭാഗം തോളിനു മുകളില്‍ കരിഞ്ഞിട്ടുണ്ട്. അഴുകിയ ഈഭാഗത്ത് അറുത്തുമാറ്റിയതിന്റെ ലക്ഷണങ്ങളുമുണ്ട്. കസ്റ്റഡിയിലുള്ള മകന് ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പുഴയില്‍ നിന്നു ലഭിച്ച ശരീരഭാഗം ഡിഎന്‍എ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലേക്കു മാറ്റിയിട്ടുണ്ട്. ഒരുകാല് പമ്പാനദിയില്‍ നിന്നും ഇന്നലെ വൈകുന്നേരത്തോടെ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തെരച്ചിലില്‍ പാണ്ടനാട് ഇടക്കടവിന് എതിര്‍വശത്തെ കുളിക്കടവില്‍നിന്നും ജോയിജോണിന്റെ ഇടതുകൈ പോലീസിന് ലഭിച്ചിരുന്നു. അതോടെയാണ് ഷെറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വെണ്മണി സ്റ്റേഷനില്‍ എത്തിച്ചത്. ജില്ലാപോലീസ് മേധാവി പി. അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഷെറിന് പിതാവിനെ കൊലപ്പെടുത്തിയശേഷം ശരീരാവയവങ്ങള്‍ അറുത്ത്് മാറ്റി വിവിധ സ്ഥലങ്ങളിലായി വലിച്ചെറിഞ്ഞെന്ന് വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷെറിന് പറഞ്ഞ സ്ഥലങ്ങളില്‍ പോലീസ് ഇന്നലെ പുലര്‍ച്ചയോടെ തെരച്ചലില്‍ നടത്തി. ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
ശരീരഭാഗങ്ങള്‍ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍(68)നെ കൊലപ്പെടുത്തിയ കേസില്‍ മകന് ഷെറിന്(36)ന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലക്കുറ്റവും,തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ 25നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകം ഷെറിന് ആസൂത്രിതമായാണ് നടപ്പാക്കിയത്. അച്ഛനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് നേരത്തെ ഷെറിന് മോഷ്ടിച്ചെടുത്തതായിരുന്നു. കടമുറികളുടെ പണം നല്‍കാത്തതു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. മുളക്കുഴയില്‍ കാറില്‍വച്ച് ജോയ് ജോണിന്റെ തലയ്ക്കുനേരെ ഷെറിന് നാലുറൗണ്ട് വെടിവച്ചു. പിന്നീട് മൃതദേഹത്തിന്റെ ചിത്രം ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് കൈകളും കാലുകളും വെട്ടിമാറ്റി. തലയും ഉടലും വേര്‍പെടുത്തി. ഇവ ഓരോ ചാക്കുകളിലാക്കി കൈകളും പമ്പാനദിയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിടുകയായിരുന്നു. കുട്ടിക്കാലം മുതലേ ഷെറിന് അച്ഛനോട് വിരോധമുണ്ടായിരുന്നു. ഷെറിന് സ്വത്ത് നല്‍കില്ലെന്ന് ജോയ് ജോണ്‍ പറയുമായിരുന്നുവത്രെ. അച്ഛന് അവഗണിക്കുന്നുവെന്ന തോന്നല്‍ അതിനാല്‍ ഷെറിനുണ്ടായിരുന്നു. മുതിര്‍ന്നശേഷവും ജോയ് ഷെറിനെ മര്‍ദ്ദിക്കുമായിരുന്നു. അത്യാവശ്യം പണത്തിനുപോലും അച്ഛന്റെ മാനേജര്‍മാരെ ആശ്രയിക്കേണ്ട ഗതികേടാണ് തനിക്കുണ്ടായിരുന്നതെന്ന് ചോദ്യംചെയ്യലില്‍ ഷെറിന് വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: