തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ലോക്നാഥ് ബെഹ്റ പുതിയ പോലീസ് മേധാവിയാകും. യുഡിഎഫ് സര്‍ക്കാരുമായി ഇടഞ്ഞു നിന്നിരുന്നു ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായും നിയമിച്ചു.
വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നീ കേസുകളില്‍ പോലീസിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്.
സെന്‍കുമാറിനും വിജിലന്‍സ് സ്ഥാനത്ത് നിന്നും നീക്കിയ എന്‍.ശങ്കര്‍ റെഡ്ഡിക്കും പകരം നിയമനം നല്‍കിയിട്ടില്ല. സെന്‍കുമാറിനെ പോലീസ് ഹൗസിങ് കോര്പ്പറേഷന് മേധാവിയായി നിയമിക്കാനാണ് സാധ്യത. സീനിയോറിറ്റി പ്രകാരം ജേക്കബ് തോമസാണ് പോലീസ് മേധാവിയാകേണ്ടത്. ഈ സ്ഥാനം നല്‍കാത്തതില്‍ ജേക്കബ് തോമസിനും അതൃപ്തിയുണ്ട്.
ഉത്തരമേഖല എഡിജിപി പത്മകുമാറിനേയും എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്രയേയും സര്‍ക്കാര്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: