ന്യൂദല്‍ഹി: യുവാക്കള്‍ക്ക് ഐസിസിനോട് താല്പര്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ ഭാരതീയര്‍ ഐസിസില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.ഇവര്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇറാഖിലെയും സിറിയയിലെയും ഐ.എസ് നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരാണ് നിരീക്ഷിക്കപ്പെടുന്ന യുവാക്കളില്‍ പലരും.
ഐ.എസ് അധീന പ്രദേശങ്ങളിലേക്ക് കടക്കാന്‍ ഇവരില്‍ പലരും വഴിതേടുന്നുണ്ട്. ഐ.എസ്സുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും യുവാക്കളില്‍ പലരും സജീവമാണ്.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഐസിസിനോട് ഒട്ടും ആഭിമുഖ്യം ഇല്ല എന്ന് വിശ്വസിച്ചിരുന്ന സര്‍ക്കാരിനെ ഞെട്ടിക്കുന്നതാണ് പുതിയ കണക്കുകള്‍. രാഷ്ട്രീയ കാരണങ്ങളാലും അഴിമതി നിറഞ്ഞ ഭരണത്തിലും മടുത്താണ് പലരും ഐസിസില്‍ ചേരാന്‍ തയ്യാറാകുന്നതെന്ന് ദേശീയ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
ഐസിസിന് മാത്രമേ സമൂഹത്തില്‍ മാറ്റം കൊണ്ട് വരാന്‍ സാധിക്കൂ എന്നും ഇത്തരക്കാര്‍ ചിന്തിക്കുന്നു. ജമ്മു കാശ്മീര്‍, കര്‍ണ്ണാടക, കേരളം, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രഗേശ്, ദല്‍ഹി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ ഐസിസ് അനുഭാവികളില്‍ ഉള്‍പ്പെടുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വൈബര്‍, ഹൈക്ക് എന്നിവ വഴിയാണ് ഇവര്‍ ഐസിസ് പ്രവര്‍ത്തകരമായി ബന്ധപ്പെടുന്നത് എന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
ഇവരില്‍ ചിലരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. പലരെയും കൗണ്‍സിലിങ് നല്കി വിട്ടയച്ചു.ഭാരതത്തില്‍ സ്വാധീനമുള്ള തീവ്രവാദ സംഘടനകളോട് ആഭിമുഖ്യം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: