കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. ജിഷയുടെ കൊലയാളിയുടെതെന്ന് കരുതുന്ന രണ്ടാമത്തെ ഡിഎന്‍എ പരിശോധനാ ഫലവും പോലീസിന് ലഭിച്ചു.
ജിഷയുടെ നഖത്തിനിടയില്‍ നിന്ന് കിട്ടിയ പ്രതിയുടെ ത്വക്കിന്റേയും വീടിന്റെ മുന്‍വാതിലില്‍ നിന്ന് കണ്ടെടുത്ത രക്തക്കറയുടെയും പരിശോധനാ ഫലമാണ് ലഭിച്ചത്. നേരത്തെ ജിഷയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ ഡിഎന്‍എ ഫലം ലഭിച്ചിരുന്നു. ഇതുമായി പുതിയ ഫലത്തിന് സാമ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ വച്ച് പ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്റെ വിശ്വാസം.
തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഡിഎന്‍എ കണ്ടെത്തിയത്. ഡിഎന്‍എ ലഭിച്ചിരുന്നെങ്കിലും കൊലയാളിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞില്ല. ഒരു മാസത്തിനിടെ കസ്റ്റഡിയിലും അല്ലാതെയും പോലീസ് ചോദ്യംചെയ്ത രണ്ടായിരത്തിലധികം പേരുമായും ഈ ഡിഎന്‍എ സാമ്പിള്‍ യോജിച്ചില്ല.
ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. 32 മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കൊലയാളിയെ കണ്ടുപിടിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: