ന്യൂദല്‍ഹി: സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്ക് ബിനാമിയായി ലണ്ടനില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവുണ്ടെന്ന കണ്ടെത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി. വാദ്രയുടെ അടുത്തയാളും ആയുധ വ്യാപാരിയുമായ സഞ്ജയ് ഭണ്ഡാരിയുടെ പേരിലാണ് ലണ്ടനിലെ ബംഗ്ലാവ്. ഇത് വാദ്രയുടേതാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു.
ഈ വീട് 2009 ഒക്ടോബറില്‍ വാങ്ങി അറ്റകുറ്റപ്പണി നടത്തിയശേഷം കൂടിയ വിലയ്ക്ക് 2010 ജൂണില്‍ മറിച്ചുവിറ്റുവെന്നാണ് സൂചന.
ഭണ്ഡാരിയുടെ സാമ്പത്തിക ഇടപാടുകളിന്മേല് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഭണ്ഡാരിയും വാദ്രയും തമ്മിലുള്ള ബന്ധം വെളിവായത്. ഭണ്ഡാരിയുടെ ഓഫീസുകളിലും വസതികളിലും കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയിരുന്നു.
ഈ റെയ്ഡുകളില് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇവയില്‍ അനവധി ഇ-മെയില്‍ സന്ദേശങ്ങളുമുണ്ട്. വാദ്രയും ഭണ്ഡാരിയും മറ്റൊരായുധ വ്യാപാരിയായ സുമിത് ഛദ്ദയും തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങളാണ് ഇവ. ഇവയില്‍ നിന്നാണ് വാദ്ര 2009ല്‍ ലണ്ടനില്‍ ഭണ്ഡാരിയുടെ പേരില്‍ ബിനാമിയായി 19 കോടിക്ക് ബംഗ്ലാവ് വാങ്ങിയ വിവരം ലഭിച്ചത്. ഈ ബംഗ്ലാവില്‍ അറ്റകുറ്റപ്പണിയും നടത്തി.
അടുത്ത വര്‍ഷം ഇത് മറിച്ചുവിറ്റു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ബംഗ്ലാവ് വാങ്ങിയ കാര്യവും അറ്റകുറ്റപ്പണിയുടെ കാര്യവും എല്ലാം പറയുന്നുണ്ട്.
എന്നാല്‍, തനിക്ക് ലണ്ടനില്‍ ബംഗ്ലാവ് ഉണ്ടായിരുന്നില്ലെന്നാണ് വാദ്രയുടെ അവകാശവാദം. വാദ്രയ്ക്ക് ഭണ്ഡാരിയുമായും ഛദ്ദയുമായും ബന്ധമില്ലെന്നും വാദ്രയുടെ അഭിഭിഷകര് പറയുന്നു. വാദ്രയും ഭണ്ഡാരിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും കേന്ദ്രം വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നുമായിരുന്നു സോണിയയുടെ പ്രതികരണം. ദിവസവും പുതിയ ആരോപണങ്ങളുമായി സര്‍ക്കാര്‍ വരികയാണ്. തെളിവുണ്ടെങ്കില്‍ അന്വേഷിക്കട്ടെ, സോണിയ പറയുന്നു.
അതിനിടെ ലണ്ടനില്‍ വാദ്രയ്ക്ക് ബിനാമിയായി ബംഗ്ലാവുണ്ടെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിന്മേല് കേന്ദ്രം അന്വേഷണം തുടങ്ങി. അന്വേഷണ ഏജന്‍സികളുടെ രണ്ട് റിപ്പോര്ട്ടുകളിന്മേല്ലാണ് അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: