തിരുവനന്തപുരം: തന്റെ നിയമനത്തിൽ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ആ സന്ദേശം ജനങ്ങൾക്ക് മനസ്സിലാകുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കും. വിജിലൻസ് അന്വേഷണങ്ങൾ വിശുദ്ധിയുടെ മാർഗത്തിലൂടെ മുന്നോട്ട് പോകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി കേസുകളിലടക്കം പിന്നീട് പ്രതികരിക്കാമെന്ന് ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാന വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. നിലവിൽ ജേക്കബ് തോമസ് കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയാണ്.
ബാർ കോഴയുൾപ്പടെ വിവാദമായ കേസുകളിൽ സർക്കാർ സമ്മർദ്ദത്തെ വഴങ്ങാത്തതിനെ തുടർന്ന് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ പദവിയിൽ നിന്നും നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: