തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സമവായത്തിലൂടെ മാത്രമെ ഇത്തരം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകു.
കേരളത്തിന്റെ സാഹചര്യത്തില്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കൂടിയേ തീരു.എന്നാല്‍ വിവാദങ്ങഴില് സര്‍ക്കാരിന് താല്പര്യമില്ല. സംസ്ഥാനത്ത് ഉപഭോഗത്തിന് അനുസരിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നില്ല. അതിനാലാണ് വന്‍കിട പദ്ധതികളെ ആശ്രയിക്കേണ്ടിവരുന്നത്.
കാസര്‍ഗോഡ് സൗരോര്‍ജം ഉപയോഗിച്ച് ഈ വര്‍ഷം 50 മെഗാവാട്ട് വൈദ്യൂതി ഉത്പാദിപ്പിക്കും. പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിംഗും ഒഴിവാക്കാനാണ് ശ്രമം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആരുടേയും വികാരങ്ങളെ വ്രണപെ്ടപുത്താന് ആഗ്രഹിക്കുന്നില്ല.
ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. സുപ്രീം കോടതി തന്നെ തീര്‍പ്പ് കല്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: