നോയിഡ: ഏറെ വിവാദമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ദാദ്രി സംഭവത്തിന്റെ ചുരുളഴിയുന്നു. ഫോറന്‍സിക്ക് ഫലം പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ നിജ സ്ഥിതി വെളിവാകുന്നത്.
മുഹമ്മദ് ഇക്ലാഖെന്ന മധ്യവയസ്ക്കന് ഭക്ഷിച്ചത് പശുവിന്റേയോ പശുകിടവിന്റേയോ മാസമാണെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമായി.
നേരത്തെ ഇക്ലാഖിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്തത് ആട്ടിറച്ചിയെന്നായിരുന്നു യുപി സര്‍ക്കാരിന്റെ ചീഫ് വെറ്റനറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്. ഇതാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ടോടെ പൊളിഞ്ഞിരിക്കുന്നത്.
ഗോമാംസം ഉത്തര്‍പ്രദേശില്‍ നിരോധിച്ച സാഹചര്യത്തില്‍ അത് ഭക്ഷിച്ചെന്ന പേരില്‍ ഇക്ലാഖിനെ ജനക്കൂട്ടം കൊന്നെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: