പാലാ: ഡങ്കിപ്പനി ബാധിച്ച് നൂറുലധികം ആളുകള്‍ പാലായിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, പാലയ്ക്കാട്ടുമല, മീനച്ചില്‍, പ്രദേശങ്ങില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും.
പനി ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെയും വിവിധ സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത പനിയും ശരീരവേദനയും പ്രധാന ലക്ഷണങ്ങളാണ്. തലവേദന, സന്ധികളില്‍ വേദന, തൊലിപ്പുറമെ തടിപ്പുകള്‍, കണ്ണിനു പിന്നിലുള്ള വേദന, ഓക്കാനം, വിശപ്പില്ലായ്മ, തുടങ്ങിയ ലക്ഷണങ്ങള്‍ അധികരിച്ച് ഗുരുതരാവസ്ഥയില്‍ എത്തും. തുടക്കത്തിലെ ചികിത്സ തേടണം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും കൊതുകു നശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ പറഞ്ഞു. വീടിനുള്ളിലോ പരിസരങ്ങളിലോ തുറന്നു വച്ച വെള്ളം ഇല്ലന്ന് ഉറപ്പു വരുത്തണം. ടയര്‍, ചിരട്ട, കപ്പുകള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മഴവെള്ളം കെട്ടിക്കിടക്കാതെ ശേഖരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യണം.
ഒരാഴ്ചയിലധികം ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പകര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അങ്കണ്‍വാടി
പ്രവേശനോത്സവം
പനമറ്റം: എലിക്കുളം ഗ്രാമപഞ്ചായത്തിലെ 34-ാം നമ്പര്‍ അങ്കണ്‍വാടിയുടെ പ്രവേശനോത്സവം രാധാകൃഷ്ണന് നായര്‍ വെച്ചൂക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജ സരീഷ് അധ്യക്ഷത വഹിച്ചു.
അങ്കണ്‍വാടിയില്‍ നിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികള്‍ക്ക് ശ്രീജാ സരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളായ പുരുഷോത്തമന് നായര്‍ വാളാച്ചിറ, സന്തോഷ് വര്‍മ, ഭവാനിയമ്മ, അരുണ്‍ വാരിക്കാട്ട്, സ്മിതാ ഹരി, അജിതാ പ്രകാശ് എന്നിവര്‍ സംസാരിച്ചു. യോഗത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: