നല്ലവര്‍ അഥവാ കഴിവുറ്റവര്‍ എന്നു പേരുകേട്ട ഡിജിപിമാര്‍ ആരുംതന്നെ തങ്ങളുടെ യജമാനന്മാരുടെ ദാസന്മാരായിരുന്നില്ല, മറിച്ച് അവര്‍ ജനങ്ങളുടെ സേവകരായിരുന്നു. രാഷ്ട്രീയക്കസര്ത്തുക്കളുടെ ഭാഗമാവാതിരുന്ന അവര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഉമ്മന്‍ചാണ്ടിയുടെ കാലത്തുതന്നെ ഡിജിപി ആയിരുന്ന ബാലസുബ്രഹ്മണ്യന് ചീത്തപ്പേരൊന്നും കേള്‍പ്പിക്കാതെ ഇറങ്ങിപ്പോയത് ഉദാഹരണം.
മറുഭാഗത്ത് ഇതിനുവിപരീതമായി പ്രവര്‍ത്തിച്ചവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി. സെന്‍കുമാറിന്റെ പോക്കും അവിടേക്കായിരുന്നു. അതുതന്നെ സംഭവിച്ചു. എത്ര നല്ല ഉദ്യോഗസ്ഥനായി മേനിനടിച്ചാലും രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാവയായി മാറിയാല്‍ കഥ തീര്‍ന്നു. ഉന്നതസ്ഥാനങ്ങള്‍ക്ക് കളിപ്പാവകള്‍ അര്‍ഹരല്ല. അവരെ മൂലയ്ക്കിരുത്തണം: ഉത്തരം ദ്രവിച്ചാല്‍ മേല്‍ക്കൂര വീഴും.
പ്രദീപ് പ്രേം
ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പ്രധാനമന്ത്രിയുടെ വെടിക്കെട്ട് ദുരന്തസ്ഥല സന്ദര്‍ശനത്തെ വരെ അപഹസിച്ച സെന്‍കുമാറിനെ മാറ്റി ഇസ്രത്ത് ജഹാന് ഭീകരവാദിയായിരുന്നു എന്ന് കേസന്വേഷിച്ച് ആദ്യമായി കണ്ടെത്തിയ മുന്‍ എന്‍ഐഎ ചീഫ് ലോക്നാഥ് ബെഹ്റയെ തല്‍സ്ഥാനത്ത് നിയമിച്ചതിന് അഭിനന്ദനങ്ങള്‍.
രാജന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: