ഭഗവല്ലോകം ആഗ്രഹിക്കുന്ന ഭക്തനോ, സായൂജ്യമുക്തി ആഗ്രഹിക്കുന്ന ജ്ഞാനിയോ ലൗകീകവും വൈദീകവുമായ കര്‍മ്മങ്ങള്‍ ചെയ്യുകതന്നെ വേണം. പക്ഷേ സ്വര്‍ഗ്ഗാദി ലോകങ്ങളോ മറ്റ്സുഖങ്ങളോ വേണമെന്ന ഒരുകാമവും ഇല്ലാതെ ഈശ്വരാരാധനയായി തന്നെ ചെയ്യണമെന്ന് ശങ്കരാചാര്യര്‍ നിര്‍ദ്ദേശിക്കുന്നു.
ഈരരീതിയില് കര്‍മ്മം ചെയ്താല്‍ യോഗസാധന അനുഷ്ഠിക്കുന്നതിന് -ഫലപ്രാപ്തിക്ക് എളുപ്പം കൂടുമെന്നും, തെറ്റുകള്‍ സംഭവിക്കുകയില്ലെന്നും, ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച്തന്നെ കര്‍മ്മങ്ങള്‍ ഈശ്വരനെ ആരാധിക്കുന്നവിധത്തില് സന്തോഷിപ്പിക്കുന്നവിധത്തില്-തന്നെ ചെയ്യണമെന്നും ശ്രീ രാമാനുജാചാര്യര്‍ വിശദീകരിക്കുന്നു.
കാര്യം കര്‍മ്മ സമാചാര
മുക്തന് ആവശ്യമില്ലാത്തതുകൊണ്ട് കര്മ്മംചെയ്യേണ്ട ആവശ്യമില്ല. മോക്ഷം ആഗ്രഹിക്കുന്ന സാധകദശയില് ഉള്ളവനും ആവശ്യമില്ലാത്തതുകൊണ്ട് കര്‍മ്മം ചെയ്യേണ്ടതുണ്ടോ? എന്നാണെങ്കില്‍ മുക്തനോ ഭക്തനോ അല്ലാത്തവന് കര്‍മ്മം ആവശ്യമാണ്, ചെയ്യണം.
അര്‍ജ്ജുനാ നീ മുക്തനോ ഭക്തനോ അല്ല, നീ ക്ഷത്രിയനാണ് ക്ഷത്രിയ ധര്‍മ്മം അനുസരിച്ച് എന്റെ സന്തോഷത്തിന് വേണ്ടിമാത്രം യുദ്ധംചെയ്യൂ! പരമപദം നേടൂ! (മദ്ധ്യമ പുരുഷക്രിയയായ ‘സമാചാര’ എന്ന പദത്തിന്റെ സൂചന ഇതാണ്.)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: