അഴിമതി ചെയ്യാന്‍ പറ്റുന്നില്ല. അതിനാണ് ഈ ദേഷ്യം. പോരാഞ്ഞു നരേന്ദ്രമോദി പഴയ കൊള്ളകള്‍ എല്ലാം പിടിക്കുകയും ചെയ്യുന്നു. എന്താല്ലേ? ആര്‍ക്ക് ആണേലും ദേഷ്യം വരും. പ്രധാനമന്ത്രി മന്മോഹന് സിങ് സൈന്‍ ചെയ്യാനുള്ള ഫയലുകള്‍ സോണിയ ഗണ്ഡിയുടെ പത്തു ജന്‍പഥിലേക്ക് അയക്കുമായിരുന്നു എന്ന് പറഞ്ഞത് വേറെ ആരും അല്ല. മന്മോഹന്റെ മീഡിയ ഉപദേശകന് ആയ സഞ്ജയ് ബാരു ആണ്. അദ്ദേഹം എഴുതിയ ‘The Accidental Prime Minister’ എന്ന പുസ്തകമാണ്. സോണിയ ഗണ്ഡി ഉദ്ദേശിക്കുന്നത് അത്തരം പ്രധാനമന്ത്രിയെയാണ് എങ്കില്‍ ഞങ്ങള്‍ക്ക് അങ്ങനെ ഉള്ള പ്രധാനമന്ത്രി വേണ്ട. മോദിയെപ്പോലെയുള്ള ചക്രവര്‍ത്തി മതി.
പത്തു വര്‍ഷമായി കൊള്ളയടിച്ചുകൊണ്ടിരുന്ന കൊള്ളമുതല്‍ പെട്ടെന്ന് നിന്നുപോയാല്‍ സോണിയ ഗണ്ഡിയെ കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല. സോണിയ ഭരണത്തില്‍ ഇരുന്നപ്പോള്‍ പന്ത്രണ്ടു ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ കൊള്ളയടിച്ചത്. മകള്‍ പ്രിയങ്ക ഹിമാചല്‍ പ്രദേശില്‍ സ്ഥലം തട്ടിയെടുത്തു കൊട്ടാരം പണിയുന്നു. മരുമകന് റോബര്‍ട്ട് കൊള്ളയടിച്ച പണവും സ്ഥലവും എല്ലാം ചിലപ്പോള്‍ ഏതുനിമിഷവും നഷ്ടപ്പെടും. കാരണം ഹരിയാനയില്‍ ഒരു ജഡ്ജി തന്നെയാണ് അതൊക്കെ അന്വേഷിക്കുന്നത്.
ഇന്നലെയും മരുമകന്റെ ലണ്ടനിലെ വീടിന്റെ കള്ളത്തരം പിടിച്ചതെയുള്ളൂ. അയ്യായിരം കോടി രൂപയുടെ അഴിമതിയായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അമ്മയും മകനും ജാമ്യത്തില്‍ ആണ്. പ്രധാനമന്ത്രി മന്മോഹന് സിങ് ആയിരുന്നപ്പോള്‍ നടത്തിയെടുത്തതാണ് ഇതൊക്കെ. ഇപ്പോള്‍ മോദി ആണ്. എല്ലാം പൊളിച്ചടുക്കുന്നു. അപ്പോള്‍ ദേഷ്യംവരും. മോദിക്ക് അംഗീകാരം കിട്ടുന്നു, അഴിമതിയില്ലാത്ത മികച്ച ഭരണം നടക്കുന്നു; കൊള്ളയടിക്കാന്‍ പറ്റുന്നില്ല.
അനില്‍ കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: