കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്പിച്ച കേസില്‍ ഇന്നലെ ബംഗളൂരുവില്‍ അറസ്റ്റിലായ ജിതിന് ദാസ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തതസഹചാരി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് അറസ്റ്റിലായ ജിതിന് ദാസ്. സ്ഥിരം കുറ്റവാളിയായ ജിതിന് ദാസിനെ നേരത്തെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഈ സമയത്ത് കോടതിയില്‍ ഹാജരാക്കിയ ജിതിന് ദാസ് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ് മാസത്തെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയാണ് ജിതിന്‍ദാസ് വീണ്ടം അക്രമത്തിന് നേതൃ ത്വം കൊടുത്തത്. ജിതിന്ദാസിനെതിരെ കാപ്പ ചുമത്തിയപ്പോള്‍ നിരപരാധിയെയാണ് കാപ്പയിലുള്പ്പെടുത്തിയതെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്ത് വന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു പ്രതിഷേധത്തിന് മുന്നില്‍. ജിതിന് ദാസിനെതിരെ കാപ്പ ചുമത്തിയപ്പോള്‍ ശക്തമായ പ്രതിഷേധമായിരുന്നു ജയരാജന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. പി.ജയരാജന്റെ വിവാദപ്രസംഗങ്ങള്‍ റെക്കോ ഡ് ചെയ്ത് കേള്‍ക്കുകയാണ് ഇയാളുടെ പ്രധാനപ്പെട്ട ഹോബിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ആളുകളെ അക്രമിക്കുമ്പോള്‍ ഇയാള്‍ മൂളിപ്പാട്ട് പാടിക്കൊണ്ടാ ണത്രെ കൃത്യം നിര്‍വ്വഹിക്കാറുള്ളത്. ജിതിന് ദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമ്പോള്‍ ജയരാജന്റെ വലം കയ്യായി പ്രവര്ത്തിക്കുന്നയാ ളാണ് അകത്താകുന്നത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെയും എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂറിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പി.ജയരാജന് ഏതാ നും മാസങ്ങള്‍ക്ക് മുന്‍പാണ് ജയില്‍ മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: